മട്ടന്നൂർ: കണ്ണൂർ വിമാനത്താവള വികസനത്തിന് കൊതേരി ഭാഗത്ത് സ്ഥലമേറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക ഈ മാസം 30ന് വിതരണം ചെയ്യും. കെ.കെ. ശൈലജ എംഎൽഎയുടെ നിർദേശപ്രകാരം കളക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ രേഖകളുടെ പരിശോധന 20 നകം പൂർത്തിയാക്കി കളക്ടർക്ക് അയക്കും. രണ്ടു ദിവസത്തിനകം കളക്ടർ ഇവ പരിശോധിച്ച് അംഗീകരിക്കും. കോടതിയിൽ തുക കെട്ടിവയ്ക്കേണ്ടവർക്ക് നോട്ടീസ് അയയ്ക്കും. മറ്റുള്ളവർക്ക് 30ന് പ്രത്യേക അദാലത്ത് നടത്തി തുക കൈമാറും.
തർക്കങ്ങൾ പരമാവധി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
കൊതേരി ഭാഗത്ത് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 18 ന് ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു എന്നാൽ രേഖകൾ പരിശോധിച്ച് കളക്ടറേറ്റിലേക്ക് അയയ്ക്കുന്നത് വൈകിയതിനെ തുടർന്ന് തുക വിതരണം ചെയ്യാൻ വൈകുകയായിരുന്നു. തുടർന്നാണ് എംഎൽഎ മുൻകൈയെടുത്ത് വീണ്ടും യോഗം വിളിച്ചു ചേർത്തത്. ജൂലൈ 29 നാണ് നഷ്ടപരിഹാരത്തിനായി 200 കോടി രൂപ സർക്കാർ അനുവദിച്ചത്.
തർക്കങ്ങൾ പരമാവധി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
കൊതേരി ഭാഗത്ത് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 18 ന് ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു എന്നാൽ രേഖകൾ പരിശോധിച്ച് കളക്ടറേറ്റിലേക്ക് അയയ്ക്കുന്നത് വൈകിയതിനെ തുടർന്ന് തുക വിതരണം ചെയ്യാൻ വൈകുകയായിരുന്നു. തുടർന്നാണ് എംഎൽഎ മുൻകൈയെടുത്ത് വീണ്ടും യോഗം വിളിച്ചു ചേർത്തത്. ജൂലൈ 29 നാണ് നഷ്ടപരിഹാരത്തിനായി 200 കോടി രൂപ സർക്കാർ അനുവദിച്ചത്.
തുക കിൻഫ്രയുടെ അക്കൗണ്ടിൽനിന്ന് തഹസിൽദാരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. 2013ലാണ് കൊതേരി, എളമ്പാറ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. കാലതാമസം മൂലം രണ്ടുതവണ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായിരുന്നു. ബാങ്ക് വായ്പയിലൂടെ തുക ലഭ്യമാക്കാനുള്ള നടപടികൾ നീണ്ടുപോയതിനെ തുടർന്ന് ധനവകുപ്പ് പ്രത്യേകമായി നഷ്ടപരിഹാരത്തിന് തുക അനുവദിക്കുകയായിരുന്നു. യോഗത്തിൽ കെ.കെ. ശൈലജ എംഎൽഎ, കളക്ടർ എസ്. ചന്ദ്രശേഖർ, കിൻഫ്ര-റവന്യു ഉദ്യോഗസ്ഥർ, കർമസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.,
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു