പ്രിത്വിരാജിന്റെ അഭിപ്രായം പോഴത്തം മോദിയുടെ അച്ഛന്റെ അല്ല ഇന്ത്യ എന്ന ബോർഡ് സ്ഥാപിച്ചവരെയാണ് ലക്ഷദീപിൽ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്, പിണറായിയുടെ അച്ഛന്റെ അല്ല കേരളം എന്ന ബോർഡ് സ്ഥാപിച്ചാൽ കേരളത്തിലെ സ്ഥിതി എന്താകും അറസ്റ്റ് മാത്രം അല്ല മറ്റു പലതും നടക്കും, ലക്ഷ്വദീപ് വിഷയത്തിൽ പ്രതികരണവുമായി മുൻ എം പി അബ്ദുള്ള കുട്ടി എസ് ഡി പി ഐ യും ജമാഅത്ത് ഇസ്ലാമിയും മുസ്ലീം ലീഗുമാണ് നിലവിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പടച്ചുവിടുന്നതെന്നും അബ്ദുള്ള കുട്ടി
കണ്ണൂർ : പ്രിത്വിരാജിന്റെ അഭിപ്രായം പോഴത്തം മോദിയുടെ അച്ഛന്റെ അല്ല ഇന്ത്യ എന്ന ബോർഡ് സ്ഥാപിച്ചവരെയാണ് ലക്ഷദീപിൽ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്, പിണറായിയുടെ അച്ഛന്റെ അല്ല കേരളം എന്ന ബോർഡ് സ്ഥാപിച്ചാൽ കേരളത്തിലെ സ്ഥിതി എന്താകും അറസ്റ്റ് മാത്രം അല്ല മറ്റു പലതും നടക്കും, ലക്ഷ്വദീപ് വിഷയത്തിൽ പ്രതികരണവുമായി മുൻ എം പി അബ്ദുള്ള കുട്ടി.
കണ്ണൂരിൽ മാധ്യമങ്ങളോട് ലക്ഷ്വദീപ് വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്.
എസ് ഡി പി ഐയും ജമായത്ത് ഇസ്ലാമിയും മുസ്ലിം ലീഗും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വേര് ഉറപ്പിക്കാൻ പറ്റാത്തത് കൊണ്ട് ആണ് നിലവിലെ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി
ബി ജെ പി പ്രധാനമന്ത്രി വാജ്പേയ് ഭരണകാല ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ അടിസ്ഥാന വികസനം ലക്ഷ്വദീപിൽ കൊണ്ട് വന്നെതെന്നും സ്കൂളിൽ നിന്നും മാസം ഒഴിവാക്കുന്നത് വിദ്യാഭ്യാസ കോഡിനേഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരം മാത്രമാണ് അവിടെ നടപ്പിലാക്കിയതെന്നും അബ്ദുള്ളകുട്ടി വ്യക്തമാക്കി നിലവിലെ വ്യാജ ആരോപണങ്ങൾ പൊതുജനം തള്ളികളയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
റിപ്പോർട്ട്
നാസിം ടി കെ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു