മട്ടന്നൂര്‍: ലോറി പാഞ്ഞുകയറി തകര്‍ന്ന വീടുകളും സ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചു നല്‍കണമെന്നാവശ്യവുമായി ഉടമകള്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മട്ടന്നൂര്‍ - മരുതായി റോഡില്‍ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചിന് സമീപത്തുണ്ടായ അപകടത്തില്‍ തകര്‍ന്ന വീടും കടമുറിയും നന്നാക്കി നല്‍കണമെന്നാണ് ആവശ്യം. മട്ടന്നൂര്‍ വെളളിയാംപറമ്ബില് നിന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേക്ക് കശുവണ്ടിയുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പഴശിരാജ എന്‍എസ്എസ് കോളജ് കുന്നിറക്കത്തില്‍ നിയന്ത്രണം വിട്ടു വീടുകളിലേക്കും കെട്ടിടത്തിലേക്കും പാഞ്ഞുകയറുകയായിരുന്നുടി.എം.മനോഹരന്റെ വീടിന്റെ മുന്‍ഭാഗത്തെ ഞാലിയില്‍ ഇടിച്ച ശേഷം സമീപത്തെ വീടിനും ഇരുനില കെട്ടിടത്തിലും ഇടിച്ചു കയറുകയായിരുന്നു. പാര്‍വതിയുടെ വീടും ബാബുവിന്റെ സൂര്യാ സ്റ്റോറും ബാലകൃഷ്ണന്റെ പഴശിരാജ പ്രിന്റേഴ്സും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ തൊഴിലാളി യൂണിയന് സിഐടിയുവിന്റെ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസുമാണ് തകര്‍ന്നത്. വീട് നന്നാക്കി തരുകയോ അല്ലെങ്കില്‍ നഷ്ട പരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു