ഇരിട്ടി: പേരാവൂര്‍, ഇരിട്ടി പൊലീസ് സബ്ഡിവിഷനുകളിലായി 2000ത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കേളകം, ആറളം, കരിക്കോട്ടക്കരി സ്റ്റേഷന് പരിധിയില്‍ മാവോവാദി ഭീഷണിയുള്ള 56 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലെ സുരക്ഷ പൂര്‍ണമായും തണ്ടര്‍ബോള്‍ട്ടിനും കേന്ദ്രസേനക്കും ആയിരിക്കും.
ലോക്കല്‍ പൊലീസിനുപുറമെ കെ.എ.പിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്ബനി വീതം ബി.എസ്.എഫ്, കര്‍ണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ടും സുരക്ഷയൊരുക്കും.പ്രശ്നസാധ്യത കരുതുന്ന ബൂത്തുകളില്‍ വെബ് കാമറ നിരീക്ഷണവും വിഡിയോ നിരീക്ഷണവും ഉണ്ടാവും.
നിരീക്ഷണ കാമറകള്‍ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ വോട്ടര്‍മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ആറുവീതം പോളിങ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാവുക. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടര്‍മാരെ ബൂത്തിനുള്ളിലേക്ക് കടത്തിവിടുക.
അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം
ഇരിട്ടി: ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന ഹൈകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പ്രത്യേക നിരീക്ഷണമുണ്ടാവും. കൂട്ടുപുഴയില്‍ കേരള പൊലീസിെന്റയും മാവോവാദി വിരുദ്ധ സ്ക്വാഡിെന്റയും വെവ്വേറെ പരിശോധനകള്‍ നടക്കും.
നിലവില്‍ മാക്കൂട്ടം അതിര്‍ത്തി വഴി കര്‍ണാടകയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇപ്പോള്‍തന്നെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു