പോളിങ് കുറഞ്ഞു; തലശ്ശേരിയില്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത തലശ്ശേരിയില്‍ സംസ്ഥാനം ഉറ്റുനോക്കിയ മത്സരത്തില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ്. 2016നെ അപേക്ഷിച്ച്‌ 4.4 ശതമാനത്തിെന്‍റ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.

2016ല്‍ 78.34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇക്കുറി 73.93 ശതമാനം പേര്‍ രേഖപ്പെടുത്തി. അന്തിമ കണക്കില്‍ ഇത് അല്‍പംകൂടി കൂടിയേക്കാം.

മണ്ഡലത്തില്‍ ബി.ജെ.പിക്ക് 15 ശതമാനത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. ശതമാനത്തിലെ കുറവിന് കാരണം ബി.ജെ.പിയുെട വോട്ട് പോള്‍ ചെയ്യാതിരുന്നതാകാനാണ് സാധ്യത.ബി.ജെ.പി ശക്തികേന്ദ്രങ്ങില്‍ പലയിടത്തും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ നേതൃത്വം രംഗത്തിറങ്ങിയതുമില്ല.

ബി.ജെ.പിക്ക് തലശ്ശേരിയില്‍ 25,000 വോട്ടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറവുവന്ന 4.4 ശതമാനം വോട്ടിെന്‍റ എണ്ണമെടുത്താല്‍ 7500ലേറെ വരും. അങ്ങനെയെങ്കിലും ബി.ജെ.പിയുടെ വോട്ടില്‍ ഏകദേശം 17500 എണ്ണം ഇക്കുറിയും പോള്‍ ചെയ്തിട്ടുണ്ട്. ഈ വോട്ടുകള്‍ സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ എ.എന്‍. ഷംസീറിനോ കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷനോ എന്നത് വ്യക്തമല്ല.

സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ മനഃസാക്ഷി വോട്ടിന് ജില്ല നേതൃത്വം തീരുമാനിച്ചപ്പോള്‍, ബി.ജെ.പി വോട്ട് വേണ്ടെന്നുപറഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിനാണ് പിന്തുണയെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലാത്ത സി.ഒ.ടി. നസീറിന് അവരുടെ വോട്ട് കാര്യമായി കിട്ടാനിടയില്ല.

ആര്‍.എസ്.എസ് -സി.പി.എം സംഘര്‍ഷത്തിെന്‍റ ചരിത്രമുള്ള തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോകില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അപ്പോഴും 2106ല്‍ ഷംസീര്‍ നേടിയ 34,117െന്‍റ ഭൂരിപക്ഷം യു.ഡി.എഫിന് മറികടക്കാനായോയെന്ന ചോദ്യം ബാക്കിയാണ്. ശബരിമല, ഷംസീറിനെതിരായ പൊതുവികാരം എന്നിവയില്‍ പ്രതീക്ഷവെക്കുന്ന കോണ്‍ഗ്രസ് അട്ടിമറിസ്വപ്നം ഉപേക്ഷിച്ചിട്ടില്ല.

അതേസമയം, ഷംസീര്‍ സുരക്ഷിതനാണെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരിദാസിെന്‍റ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ്, കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ലാതെപോയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha