കൊച്ചി: നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചയ്ക്ക് ഹര്‍ജി പരിഗണിച്ചേക്കും. പ്രത്യേക സിറ്റിംഗ് ആകാമെന്ന് കോടതി അറിയിച്ചു. ഗുരുവായൂരിലെയും, തലശ്ശേരിയിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്.
മത്സരിക്കുന്നതിന് അവസരം ഒരുക്കണമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം.തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് കഴിഞ്ഞ ദിവസം തള്ളിയത്. ദേവികുളത്ത് സഖ്യകക്ഷിയായ എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.നിവേദിതയുമായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപിക്ക് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരില്‍ പത്രിക തള്ളാന്‍ കാരണം. ഇവിടെ ഡമ്മി സ്ഥാനാര്‍ത്ഥിയും ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25,400 വോട്ടുകള്‍ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂര്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു