സൂയസ്: ഒരാഴ്ചയായി ആഗോള കപ്പല്‍ ചരക്കുഗതാഗതം സ്തംഭിപ്പിച്ച, ലോകത്തെ ഏറ്റവും തിരക്കേറിയ വ്യാപാര പാതകളിലൊന്നായ സൂയസ് കനാലിലെ നൂറ്റാണ്ടിലെ 'ട്രാഫിക് കുരുക്ക്' അഴിച്ചു. കരയിലേക്ക് ഇടിച്ചുകയറി കനാലിനു കുറുകെ നിലയുറപ്പിച്ച പടുകൂറ്റന്‍ ചരക്കുകപ്പല്‍ 'എവര്‍ ഗിവണ്‍' നീക്കിമാറ്റിയെന്നും ഏറ്റവുമടുത്ത സമയത്തുതന്നെ ഗതാഗതം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും സൂയസ് കനാല്‍ അതോറിറ്റി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.
വേലിയേറ്റത്തിെന്റ ആനുകൂല്യം മുതലാക്കി, ടഗ്ബോട്ടുകളുടെ സഹായത്തോടെ കപ്പലിെന്റ ബോ (മുന്‍ഭാഗം) മണല്‍ത്തിട്ടയില്‍നിന്ന് ഡച്ച് രക്ഷാദൗത്യസംഘം മോചിപ്പിക്കുകയായിരുന്നു.ശേഷം, 2,20,000 ടണ്‍ ഭാരമുള്ള കപ്പലിനെ വലിച്ച് കനാലിെന്റ മധ്യഭാഗത്തുള്ള 'ഗ്രേറ്റ് ബിറ്റര്‍ ലേക്' എന്ന വീതിയേറിയ ഭാഗത്ത് എത്തിച്ചു. ഇവിടെ വെച്ച് സാങ്കേതിക പരിശോധനകള്‍ നിര്‍വഹിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
മുന്നോട്ടു നീങ്ങുന്ന 'എവര്‍ ഗിവണി'നെ ടഗ് ബോട്ടുകള്‍ അനുഗമിച്ച് ഉച്ചത്തില്‍ സൈറണ്‍ മുഴക്കുന്നത് സൂയസ് കനാല്‍ അതോറിറ്റി പുറത്തു വിട്ട വിഡിയോയില്‍ ദൃശ്യമായി. 'ഞങ്ങളതിനെ വലിച്ചു നീക്കി'യെന്നായിരുന്നു, രക്ഷാദൗത്യ ചുമതലയുണ്ടായിരുന്ന ബോസ്കലിസ് കമ്ബനിയുടെ സി.ഇ.ഒ പീറ്റര്‍ ബെര്ഡോവിസ്കി പറഞ്ഞത്. ''സൂയസ് കനാല്‍ അതോറിറ്റിയുടെയും ഞങ്ങളുടെയും വിദഗ്ധരുെട കൂട്ടായ്മയില്‍ എവര്‍ ഗിവണിനെ നീക്കി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനാവും വിധം കനാലിനെ സ്വതന്ത്രമാക്കി'' -ബെര്ഡോവിസ്കി കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു