കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷം ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്നും ഭിന്നശേഷിക്കാരെ അവഗണിച്ച സര്‍ക്കാരിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഡിഫറന്റലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന് ആവശ്യപ്പെട്ടു. 2016-ലെ ഭിന്നശേഷി സംരക്ഷണ നിയമം കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാതെ, ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട പതിനായിരക്കണക്കിന് തൊഴില്‍ സംവരണം നികത്താതെ അവിടങ്ങളില്‍ സകലാംഗരെ കുത്തിനിറച്ച സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല.കേന്ദ്ര നിയമപ്രകാരം തൊഴില്‍ സംവരണം മൂന്ന ശതമാനത്തില്‍ നിന്നും നാലു ശതമാനമാക്കിയെങ്കിലും പിഎസ്സി നിയമനങ്ങളില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഇത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഡിഎഇഎ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു