കൂത്തുപറമ്ബ്: സ്വന്തം കാറിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവം ഉള്‍ക്കൊള്ളാനാകാത്ത ഞെട്ടലിലാണ് മാലൂര്‍ പ്രദേശവാസികള്‍. ഇന്നലെ രാവിലെയാണ് മാലൂര്‍ താളിക്കാട്ടെ പി.ആര്.സുധീഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കൂത്തുപറമ്ബിന് സമീപം ചെങ്കല്‍ പണ ഭാഗത്ത് കണ്ടെത്തിയത്. ഈയാളുടെ ദേഹത്തുനിന്ന് തീ ആളിക്കത്തുന്നത് കണ്ടതായി സംഭവസ്ഥലത്തിന് സമീപത്തു കൂടി ജോലിക്കു പോകുകയായിരുന്ന കര്‍ണാടക സ്വദേശിയായ യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം കണ്ട് ഭയന്ന് ഓടിപ്പോയ ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ എത്തുമ്ബോഴേക്കും സുധീഷ് മരിച്ചിരുന്നുഅഗ്നി രക്ഷാ സേനയും പോലീസും എത്തിയാണ് തീയണച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായില്ലെന്നും കണ്ണവം ഇന്‍സ്പെക്ടര്‍ കെ.സുധീര്‍ പറഞ്ഞു.കൂത്തുപറമ്ബിന് സമീപം പഴയ നിരത്ത് പി.ആര്. അസോസിയേറ്റ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സുധീഷ്.
ബിസിനസ് സംബന്ധമായി സാമ്ബത്തിക പ്രയാസം ഇയാള്‍ നേരിട്ടിരുന്നുവെന്ന വിവരം മനസിലാക്കാനായിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് കൂത്തുപറമ്ബ് എസിപി സുരേഷിന്റെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു