വടക്കഞ്ചേരി: കഴിഞ്ഞ മാസം തുറന്നു കൊടുത്ത ദേശീയപാതയിലെ വടക്കഞ്ചേരി മേല്‍പ്പാത തകര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. റോയല്‍ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ഡിപ്പോ വഴിയിലുള്ള വലിയ അണ്ടര്‍ പാസിനു മുകളിലാണ് പാത തകര്‍ന്ന് തിരക്കിട്ട റിപ്പയര്‍ വര്‍ക്കുകള്‍ നടക്കുന്നത്.കഴിഞ്ഞ മാസം ആറിനാണ് മേല്‍പ്പാത തുറന്നത്.
മേല്പാലത്തില് വെളിച്ചമോ ശരിയായ ടാറിംഗ് പോലും നടത്താതെയാണ് പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.ആദ്യ ദിവസം തന്നെ ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി രണ്ട് പേര് മരിച്ചു.അഞ്ച് വര്‍ഷമെടുത്താണ് വടക്കഞ്ചേരിയിലെ മേല്‍പാത നിര്‍മ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിച്ചത്. 2016 ഏപ്രില്‍ മാസത്തോടെ തുടങ്ങിയതാണ് ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന ഈ സ്ലോപ്പിംഗ് കര്‍വ് മേല്‍പാത. റോയല്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി തേനിടുക്കിലാണ് മേല്‍പാത അവസാനിക്കുന്നതെങ്കിലും ഹോട്ടല്‍ ഡയാനക്ക് സമീപം കുറച്ച് ദൂരം റോഡ് ലെവലാണ്.
പിന്നീട് കോളജ് ഓഫ് അപ്ലൈഡ് ഭാഗത്ത് വീണ്ടും പൊങ്ങിയാണ് ഫ്ളൈഓവര്‍ തേനിടുക്കില്‍ അവസാനിക്കുന്നത്.
മേല്‍ പാത നിര്‍മ്മാണത്തിനിടെ 16 മീറ്റര്‍ ഉയരം വരുന്ന തൂണുകളിലൊന്ന് തകര്‍ന്ന് വീണ സംഭവമുണ്ടായി. അന്ന് രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റു. 2016 ഒക്ടോബറിലായിരുന്നു സംഭവം.
രാത്രിയാണ് തൂണ് തകര്‍ന്നത്. ആളുകള്‍ കൂടുംമുന്പെ തൂണ് പൂര്‍ണ്ണമായും പൊളിച്ച് നീക്കി.ഇത്തരത്തില്‍ മേല്‍പാത നിര്‍മ്മാണത്തിലും ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്.
വിദഗ്ധ സമിതിയുടെ ബല പരിശോധനക്കു ശേഷം മാത്രമെ മേല്‍പാതയിലൂടെ വാഹനം കടത്തിവിടാവു എന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതുണ്ടായില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു