ത്രികോണ പോരില്‍ തിളച്ചുമറിഞ്ഞ് മഞ്ചേശ്വരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത്രികോണപ്പോരില്‍ തിളച്ചു മറിയുകയാണ് അതിര്‍ത്തി മണ്ഡ‌ലമായ മഞ്ചേശ്വരം . കളംപിടിക്കാന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വീണ്ടും എത്തിയതോടെ തുളുനാടന്‍ പോരാട്ടം ദേശീയശ്രദ്ധയിലെത്തിയിരിക്കുകയാണ്.

മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് മുന്നേറുന്ന കാഴ്ചയാണ് മഞ്ചേശ്വരത്ത്. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ഭാഷകളില്‍ ചുവരെഴുതിയും അനൗണ്‍സ് മെന്റ് നടത്തിയും വൈവിദ്ധ്യപൂര്‍ണമാണ് ഇവിടെ പ്രചാരണം.

ഏഴുഭാഷകള്‍ സംസാരിക്കുന്ന ജനതയാണ് മഞ്ചേശ്വരത്തുള്ളത്.. ജാതി, മത വോട്ടുകള്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലം.മതനേതാക്കളെ നേരില്‍ കണ്ടു വോട്ട് ഉറപ്പിക്കാന്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ആദ്യമേ ശ്രദ്ധിച്ചു2016ല്‍ 89 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കുന്നതിന് കര്‍ണ്ണാടക ബി ജെ പി, സംഘപരിവാര്‍ നേതാക്കള്‍ മണ്ഡലത്തില്‍ തമ്ബടിച്ചു സുരേന്ദ്രന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. 2016 ലെ പോലെ കള്ളവോട്ടും ചതിയും നടത്തി ജയിക്കാന്‍ യു .ഡി .എഫിനെ വിടില്ലെന്നാണ് ബി ജെ പി പറയുന്നത്. തങ്ങളുടെ ജയം തടയാന്‍ വോട്ടുമറിക്കുന്ന സി .പി. എമ്മിന്റെ അഭ്യാസവും നടക്കില്ലെന്ന് ഇവര്‍ പറയുന്നു.

കേരള രാഷ്ട്രീയത്തില്‍ ശക്തനായ കെ. സുരേന്ദ്രനെ നേരിടാനും ഉറച്ച യു .ഡി .എഫ് കോട്ട നിലനിര്‍ത്താനും നാട്ടുകാരനായ പുതുമുഖ സ്ഥാനാര്‍ത്ഥി എ. കെ. എം അഷ്‌റഫിനെയാണ് ഇക്കുറി നിയോഗിച്ചത്. ലീഗ് നേതൃത്വം വിശ്വസിച്ച്‌ നല്‍കിയ സീറ്റില്‍ ഭൂരിപക്ഷം ഉയര്‍ത്തി തന്റെ സ്വാധീനം ബോദ്ധ്യപ്പെടുത്തണമെന്നതിനാല്‍ കഠിനപരിശ്രമത്തിലാണ് അഷ്റഫ്.

സി. പി .എം ജില്ലാ കമ്മറ്റി അംഗവും മുന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായിരുന്ന വി. വി. രമേശന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ട്. മണ്ഡലത്തില്‍ നിറയെ വി വി രമേശന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും യു .ഡി .എഫിനെയും ബി. ജെ .പിയേയും ആക്രമിച്ചുമാണ് രമേശന്റെ പ്രചാരണം. യു .ഡി .എഫിനെയും ബി .ജെ. പിയെയും മറികടന്ന് 2006 ആവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം.

മംഗല്‍പാടി, കുമ്ബള, എന്‍മകജെ ഗ്രാമ പഞ്ചായത്തുകള്‍ യു .ഡി.എഫും വോര്‍ക്കാടി, മീഞ്ച, പുത്തിഗെ പഞ്ചായത്തുകള്‍ എല്‍ .ഡി .എഫുമാണ് ഭരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തില്‍ ബി .ജെ. പി പിന്തുണയില്‍ സ്വതന്ത്ര അംഗം പ്രസിഡന്റും പൈവളിഗെയില്‍ പ്രസിഡന്റ് എല്‍. ഡി. എഫും വൈസ് പ്രസിഡന്റ് ബി .ജെ. പിയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെക്കാള്‍ യു. ഡി എഫിന് 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബി .ജെ .പിക്ക് എല്‍.ഡി.എഫിനെക്കാള്‍ 2000 വോട്ട് മാത്രമെ അധികമുള്ളു.ഒന്നാംസ്ഥാനത്തുള്ള യു.ഡി.എഫും മൂന്നാംസ്ഥാനത്തുള്ള എല്‍.ഡി.എഫും തമ്മില്‍ ഏഴായിരം വോട്ടിന്റെ വ്യത്യാസമേയുള്ളുവെന്ന് ചുരുക്കം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha