തൃശൂര്‍: തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. വോട്ടെടുപ്പിന്റെ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികള്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും രംഗത്തുണ്ട്. ഇതിനിടയില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പ്രചാരണ പരിപാടികള്‍ ചര്‍ച്ചയാവുകയാണ്.
തൃശൂരിലെ എം.ജി റോഡിലെ ഒരു മതിലില്‍ പ്രചാരണത്തിന്റെ ഭാഗമായി എഴുതിയ വരികളാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്. ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകന്‍ ഇനിയും നാട് ഭരിക്കണം’ എന്നാണ് ഈ വരികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഈ വാചകത്തോടൊപ്പം മതിലിലുണ്ട്. മതിലിന്റെ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ചത് അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു