ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത മോഹന്‍ ഡെല്‍ക്കര്‍ എംപി മരിക്കുന്നതിന് മുന്‍പ് സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും കത്തയച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ അവഗണിക്കുകയായിരുന്നുവെന്നും ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി നേതാക്കളുടെയും കേന്ദ്ര ഉദ്യോഗസ്ഥരുടെയും പീഡനത്തെ തുടര്‍ന്നാണ് ദാദ്ര-നാഗര്‍ ഹവേലി എംപി ആത്മഹത്യ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
58 കാരനായ ഡെല്‍ക്കരിനെ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടടലില്‍ ഫെബ്രുവരി 22ന് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പ്രഫുല്‍ ഖേദ പട്ടേലിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മുംബൈ പൊലീസ് കേസെടുത്തിരുന്നു.ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് അദേഹം പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സഹായം തേടി നിരവധി തവണ കത്തയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡെല്‍ക്കറിനെ സഹായിച്ചില്ല. അദേഹത്തിന്റെ കത്തുകള്‍ അവഗണിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മനഃപൂര്‍വ്വമാണോ എന്നുള്ളതാണ് ചോദ്യം' സാവന്ത് ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നും 31നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡെല്‍ക്കര്‍ രണ്ടുകത്തുകള്‍ എഴുതിയിരുന്നതായും സാന്ത് പറയുന്നു. 2020 ഡിസംബര്‍ 18നും 2021 ജനുവരി 12നും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അദേഹം കത്തയച്ചിരുന്നു. ഇതിനു ശേഷം മൂന്നു കത്തുകള്‍ ഓം ബിര്‍ളയ്ക്കും ഒരു കത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേന്ദ്ര യാദവിനും ഡെല്‍ക്കര്‍ എഴുതിയിരുന്നു. മോദി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈകൊള്ളുകയായിരുന്നു എങ്കില്‍ ഡെല്‍ക്കറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു