എല്ലാവരും കളത്തില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍:സ്ഥാനാര്‍ഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാ രണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളില്‍ സ ജീവമായി.

എല്‍‌ഡിഎഫ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണം നാളെയോടെ അവസാനിക്കും. ഇന്നുമുതല്‍ രണ്ടാംഘട്ട പ്രചാരണവും നടക്കും.‌ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് യുഡിഎഫിന്‍റെ പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. എന്‍ഡിഎയും പ്രചാരണരംഗത്ത് സജീവമായി.
സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഇന്ന് പത്രികാസമര്‍പ്പണവും പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളായ മന്ത്രി കെ.കെ.ശൈലജ (മട്ടന്നൂര്‍), എം.വി. ഗോവിന്ദന്‍ (തളിപ്പറമ്ബ്), കെ.വി. സുമേഷ്‌ (അഴീക്കോട്‌), എം.വിജിന്‍ (കല്യാശേരി), കെ.വി.സക്കീര്‍ ഹുസൈന്‍ (പേരാവൂര്‍) എന്നിവര്‍ ഇന്ന് കണ്ണൂരില്‍ പത്രിക സമര്‍പ്പിക്കും.
തലശേരിയിലെ സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ തലശേരിയിലും പയ്യന്നൂരിലെ സ്ഥാനാര്‍ഥി ടി.ഐ.മധുസൂദനന്‍ പയ്യന്നൂരിലും ഇരിക്കൂറിലെ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം ശ്രീകണ്ഠപുരത്തുമാണ് പത്രിക സമര്‍പ്പിക്കുന്നത്. കെ.പി. മോഹനന്‍ നാള‌െയാണ് പത്രിക സമര്‍പ്പിക്കുന്നത്. ഒന്നാംഘട്ടത്തില്‍ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി പര്യടനത്തിലേക്കാണ് എല്‍ഡിഎഫ് കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുംകൂടെയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളത്.

യുഡിഎഫ്
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന് ഒരുപടി മുന്പേ ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ അഴീക്കോട്ടും കൂത്തുപറന്പിലും പ്രചാരണം തുടങ്ങിയിരുന്നു. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പ്രശ്നങ്ങള്‍ യുഡിഎഫിന്‍റെ പ്രചാരണത്തെയും ബാധിച്ചിരിക്കുകയാണ്. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കേണ്ട യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചിരിക്കുകയാണ്.
എ ഗ്രൂപ്പിന്‍റെ കൈവശമുണ്ടായിരുന്ന ഇരിക്കൂര്‍ സീറ്റ് ഐ ഗ്രൂപ്പിന് നല്‍കിയതിനെതിരേ എ ഗ്രൂപ്പില്‍ പ്രതിഷേധം ശക്തമാണ്. ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫിന്‍റെ പ്രചാരണത്തില്‍നിന്ന് എ വിഭാഗം നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി ഉന്നത നേതൃത്വം ഇടപെടുന്നുണ്ടെങ്കിലും ജയസാധ്യതയുള്ള കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളിലൊന്ന് വേണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം. നിലവില്‍ ജയസാധ്യതയില്ലാത്ത കല്യാശേരി, പയ്യന്നൂര്‍ എന്നീ സീറ്റുകളാണ് എ ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ലീഗിന്‍റെ പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് ലീഗിന്‍റെ ആവശ്യം.

എന്‍ഡിഎ
മണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി എന്‍ഡിഎയും പ്രചാരണരംഗത്ത് സജീവമായി. ഞായറാഴ്ചയാണ് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് സ്ഥാനാര്‍ഥികള്‍‌ പ്രചാരണം തുടങ്ങിയിരിക്കുന്നത്.

മറ്റുള്ളവര്‍
എസ്ഡിപിയും വെല്‍ഫെയര്‍പാര്‍ട്ടിയും ഒഐഒപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തലശേരിയിലും കല്യാശേരിയിലുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. അഞ്ചിടങ്ങളിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. കണ്ണൂര്‍, അഴീക്കോട്, ധര്‍മടം, പേരാവൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് എസ്ഡിപിഐ മത്സരിക്കുന്നത്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന ഇരിക്കൂറിലും തളിപ്പറന്പിലും മത്സരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha