അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് വരണാധികാരിയുടെ തീരുമാനം. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കെ വി സുമേഷിനു വേണ്ടി എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്. ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്. വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിലായിരുന്നു ഷാജിക്കെതിരായ ഹൈകോടതിയുടെ നടപടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു