ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിട്ടും പേടി കൊണ്ട് വാഹനം ഓടിക്കാന്‍ പറ്റാത്ത നിരവധി സ്ത്രീകള്‍ നമ്മുക്കിടയിലുണ്ട്. ആരെങ്കിലും കളിയാക്കുമോ, വണ്ടി എവിടെയെങ്കിലും പോയി ഇടിക്കുമോ എന്നൊക്കെയുള്ള പേടി സ്ത്രീകളുടെ മനസിലുണ്ട്.
പതിനെട്ടു വയസ്സില്‍ തന്നെ ലൈസന്‍സ് എടുത്തെങ്കിലും കല്യാണം കഴിയുന്നത് വരെ, അത് വെറും ഒരു അഡ്രസ് പ്രൂഫ് ആയി മാത്രം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അവതാരകയും സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ ഭാര്യയുമായ അന്നപൂര്‍ണ ലേഖ പിള്ള ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ആത്മവിശ്വാസം പകര്‍ന്ന് അഡ്വക്കറ്റ് ഷാനിബ അലി പങ്കുവച്ച കുറിപ്പും അന്നപൂര്‍ണ പോസ്റ്റില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.പതിനെട്ടു വയസ്സില്‍ തന്നെ ലൈസന്‍സ് എടുത്തെങ്കിലും കല്യാണം കഴിയുന്നതു വരെ, അത് വെറും ഒരു അഡ്രസ് പ്രൂഫ് ആയി മാത്രം ഉപയോഗിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞു ആദ്യ ആഴ്ച തന്നെ Kailas Menon മഞ്ഞക്കാര്‍ എന്ന് വിളിക്കുന്ന Fiat S10 ഗിഫ്റ്റ് ചെയ്തു, തനിയെ ഓടിക്കാന്‍ പറഞ്ഞു. ആള് സ്ത്രീശക്തീകരണത്തിന്റെ ഭാഗമായി ചെയ്തതാ എന്ന് തെറ്റിദ്ധരിച്ചെങ്കിലും, "എന്നെ ഒന്ന് കൊണ്ടുപോകാമോ" എന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ചെയ്ത പണിയാണോന്നു നല്ല ഡൌട്ട് ഉണ്ട്.
കാര്യം എന്തൊക്കെ ആയാലും എറണാകുളം ജീവിതത്തില്‍ ഏറ്റോം ഉപകരിച്ചതും വണ്ടിയോടിക്കാന്‍ അറിയാവുന്നത് തന്നെയാണ്.
2017ലെ most liked photo എന്ന് ഫേസ്ബുക് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മനസ്സില്‍ വന്നതു കുറച്ചു നാള്‍ മുന്നേ സഹപ്രവര്‍ത്തക ഷാനിബ എഴുതിയ പോസ്റ്റ് ആണ്.
വലത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു ഇടത്തോട്ട് തിരിക്കാറില്ലെങ്കിലും, വണ്ടി ഓടിക്കാന്‍ മടിയായി അല്ലെങ്കില്‍ ധൈര്യം ഇല്ലാതെ ഇരിക്കുന്ന സ്ത്രീകള്‍ക്കു Adv Shaniba Ali യുടെ പോസ്റ്റ് സഹായം ആകുമെന്ന് കരുതി ഷെയര്‍ ചെയ്യുന്നു.
ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം. ഡ്രൈവ് ചെയ്യാത്ത ആമ്ബിള്ളേരെ കാണുമ്ബോള്‍ നമ്മള്‍ മുഖം ചുളിക്കുന്നപോലെ തന്നെ , അത്രമേല്‍ അത്യാവശ്യമായൊരു സ്കില്‍ തന്നെയാണ് ഡ്രൈവിംഗ്.
ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ ആണെന്ന് തോന്നാറുണ്ട്.
എറണാകുളത്തൊഴികെ വേറെ എവിടേം റോഡില്‍ ഇത്രേം സ്ത്രീകളെ കാണാറുമില്ല.
ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോകുന്ന, അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങള്‍ക്ക് വേണ്ടി കുറച്ചു tips പറയാം
1. ലോണ്‍ എടുത്തിട്ടായാലും കാര്‍/ സ്കൂട്ടര്‍ സ്വന്തം പൈസക്ക് മേടിക്കുക
(റോഡില്‍ ചെളിയാണ്, ടയറു തേയും, വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇല്‍ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും )
2. നീ ഓടിച്ചാല്‍ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ
3. കാര്‍ ഡ്രൈവ് ചെയ്യുമ്ബോള്‍ തൊട്ടടുത്തിരുന്നു യ്യോ കുഴി, ദേ വളവ്, right ഒടിക്ക്, left തിരിക്ക്, ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവില്‍ ഡോര്‍ തുറന്നു ഉന്തിയിട്ടേക്കുക
4. പിന്നില്‍ നിന്നു എത്ര സൗണ്ടില്‍ ഹോണ്‍ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡില്‍ തന്നെ അങ്ങ് പോകണം, unless its an emergency. റോഡ് നമ്മള്‍ടേം അവരടേം അപ്പന്റെ വകയല്ലല്ലോ.
5. ഈ പെണ്ണുങ്ങള്‍ ഓരോന്ന് റോഡില്‍ ഇറങ്ങി ബ്ലോക്കാക്കും
ആരേലും സ്ലോ ആയി പോണത് കാണുമ്ബോള്‍ അത് പെണ്ണായിരിക്കും
എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീല്‍ കേറ്റരുത്. Bloody ഗ്രാമവാസിസ്
6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേള്‍ക്കും. വീട്ടാര് മൊത്തം തുമ്മും. പ്രത്യേകിച്ച് കാര്‍ ആണെങ്കില്‍.
പക്ഷെ തളരരുത് രാമന്‍ കുട്ടീ തളരരുത്.
7. ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്.
പിന്നെ നിങ്ങള്‍ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല.
(വല്ലോരുടേം ഭര്‍ത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേല്‍ പൊളിക്കും.
അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ )
8. റിവേഴ്‌സ്, പാര്‍ക്കിംഗ് തുടങ്ങിയ ടാസ്ക് കള്‍ക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക.
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേര്‍ എല്ലാ junction ലും കാണും.
എല്ലാം അവര്‍ നോക്കിക്കോളും.
നമ്മള്‍ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാല്‍ മതി.
9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആള്‍ക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും.
എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്ബോ കിട്ടുന്ന കോണ്‍ഫിഡന്‍സ് വേറെ ലെവല്‍ ആണ്.
അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം.
റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം
എന്ന് സിഗ്നലില്‍ ഇരുന്നു ഡാന്‍സ് കളിക്കുന്ന, ഓവര്‍ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവര്‍ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന,
Right ഇന്‍ഡിക്കേറ്റര്‍ ഇട്ടു ലെഫ്റ്റിലേക്ക് ടേണ്‍ ചെയ്യുന്ന പാവം പാവം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു