ജസ്റ്റീസ് എൻ.വി. രമണയ്ക്കെതിരായ ആന്ധ്രാ മുഖ്യമന്ത്രിയുടെ പരാതി സുപ്രീംകോടതി തള്ളി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡൽഹി: ജസ്റ്റീസ് എന്‍.വി രമണയ്ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീംകോടതി തള്ളി. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കാൻ പല കേസുകളിലും ജസ്റ്റീസ് രമണ ഇടപെട്ടെന്ന പരാതിയാണ് തള്ളിയത്. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്നും അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും സുപ്രീംകോടതി വാര്‍ത്താക്കുറിപ്പ് ഇറക്കി.

ജസ്റ്റീസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് 2020 ഒക്ടോബര്‍ ആറിനാണ് ജഗന്‍മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കൈമാറിയത്. ജസ്റ്റീസ് രമണയുടെ രണ്ടു പെണ്‍മക്കള്‍ അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റീസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്‍പ്പെടെ ഇടപെടുന്നു, ടിഡിപിക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

അതേസമയം, വിവാദങ്ങൾക്കിടയിലും സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍.വി. രമണയെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ശിപാര്‍ശ ചെയ്തിരിക്കുകയാണ്. എസ്.എ. ബോബ്‌ഡെയുടെ കാലാവധി ഏപ്രില്‍ 23ന് അവസാനിക്കാനിരിക്കെയാണ് പുതിയ ചീഫ് ജസ്റ്റീസിനെ ശിപാർശ ചെയ്തത്. നേരത്തെ പുതിയ ചീഫ് ജസ്റ്റീസിനെ ശിപാര്‍ശ ചെയ്യണമെന്ന് കേന്ദ്രം ബോബ്‌ഡെയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റീസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് എൻ.വി.രമണ. 2022 ഓഗസ്റ്റ് 26 വരെ സർവീസ് ബാക്കിയുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha