കുവൈത്ത് സിറ്റി: മേയ് മാസത്തില്‍ കുവൈത്തില്‍ എഴുത്തുപരീക്ഷ നടത്താന്‍ അനുവാദം തേടി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍. 20 സ്കൂളുകള്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ അധ്യയനവര്‍ഷവും വിദ്യാര്‍ഥികളുടെ ക്ലാസ് കയറ്റം നിര്‍ണയിക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം ആവശ്യമാണെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം എന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.അല്ലാത്തപക്ഷം 8000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ വന്ന് പരീക്ഷ എഴുതേണ്ടി വരും. യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് ഒേട്ടറെ പരിമതികളുണ്ട്. സ്കൂളുകളുടെ പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്താന്‍ സ്കൂളുകള്‍ തയാറാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 12 മുതലാണ് കുവൈത്തില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടത്. ഒാണ്‍ലൈനായാണ് ഇപ്പോള്‍ അധ്യയനം നടക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു