കുവൈത്ത് സിറ്റി: 1,40,000 വിദേശികള്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍. സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയുമാണ് വിദേശികള്‍ ഗണ്യമായി കൊഴിഞ്ഞുപോകാന്‍ ഇടയാക്കിയത്. കോവിഡ് പ്രതിസന്ധി നിരവധി പേരുടെ തൊഴില്‍നഷ്ടത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ട വിദേശി ജനസംഖ്യയില്‍ 39 ശതമാനം ഗാര്‍ഹികത്തൊഴിലാളികളാണ്. മൊത്തം കുവൈത്ത് ജനസംഖ്യയില്‍ 2.2 ശതമാനത്തിെന്റ കുറവുണ്ടായി.
സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശികളുടെ എണ്ണത്തില്‍ നാലു ശതമാനത്തിെന്റ കുറവാണുണ്ടായത്.വിദേശി ജനസംഖ്യ കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് 32,10,000 ആണ്. 2019 അവസാനത്തില്‍ ഇത് 33,44,000 ആയിരുന്നു. ആകെ കുവൈത്ത് വിട്ട പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ്. 1,40,000 വിദേശികള്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടു22.5 ശതമാനം ഇൗജിപ്തുകാരും 10 ശതമാനം ബംഗ്ലാദേശികളും 4.5 ശതമാനം ഫിലിപ്പീനികളുമാണ്.
വിസ പുതുക്കുന്നതിന് പ്രായപരിധി ഉള്‍പ്പെടെ നിബന്ധനകള്‍ കൊണ്ടുവന്നതും വിദേശികളുടെ തിരിച്ചുപോക്കിന് വഴിവെച്ചു. അവധിക്കു പോയ നിരവധി പേര് വിമാനമില്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങി. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനുള്ള ശ്രമം വിജയം കാണുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പല കാരണങ്ങളാല്‍ വിദേശികള്‍ തിരിച്ചുപോകുന്നതും വരും വര്‍ഷങ്ങളിലും വിദേശി ജനസംഖ്യ കുറയാന്‍ ഇടയാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു