കുഞ്ചിത്തണ്ണി: നെടുങ്കണ്ടം-കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്‌സ്‌പ്രസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു.
ദിവസം അന്‍പതിനായിരം രൂപ വരെ കളക്ഷനുണ്ടായിരുന്ന സര്‍വീസ് കഴിഞ്ഞ മാര്‍ച്ചില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ത്തിവച്ചതാണ്. നെടുങ്കണ്ടം ഡിപ്പോയിലെ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ വാണിയംപാറയെന്ന സ്‌ഥലത്തുനിന്ന് അതേസമയം നെടുങ്കണ്ടം ഡിപ്പോയില്‍ നിന്നും ഓരോ സര്‍വീസുകള്‍ ആരംഭിക്കുകയായിരുന്നു. പൂപ്പാറ, രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി, കോതമംഗലം, പെരുമ്ബാവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ വഴിയാണ് ഈ സര്‍വീസ് നടത്തിയിരുന്നത്. വെളുപ്പിന് ആലുവയില്‍ ട്രെയിനില്‍ വന്നിറങ്ങുന്ന നെടുങ്കണ്ടം, മൂന്നാര്‍, അടിമാലി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് അനുഗ്രഹമായിരുന്നു.നിരവധി ആവശ്യങ്ങള്‍ക്ക് കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ഭാഗത്തേക്കുള്ള യാത്രക്കാര്‍ വൈകിട്ടിവിടെനിന്നും കയറി വെളുപ്പിന് സ്‌ഥലത്തെത്തി അത്യാവശ്യകാര്യങ്ങള്‍ നടത്തി പിറ്റേന്നുവെളുപ്പിന് തിരികെയെത്തുന്നതിനും ഉപകാരപ്രദമായിരുന്നു. പാലാ ഡിപ്പോയില്‍ നിന്നും തൊടുപുഴ, അടിമാലി, കുഞ്ചിത്തണ്ണി വഴി വൈകുന്നേരം ആറിന് കടന്നുപോയിരുന്ന ശാന്തന്‍പാറ ബസും പനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കുഞ്ചിത്തണ്ണി വഴി രാജാക്കാട് ഭാഗത്തേക്ക് 5.30 കഴിഞ്ഞാല്‍ രാത്രി 8.30നാണ് ബസുള്ളത്. ഇത് മൂന്നാര്‍, ദേവികുളം തുടങ്ങിയ സ്‌ഥലങ്ങളില്‍ ജോലികഴിഞ്ഞ് തിരികെ പോകുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ നെടുങ്കണ്ടം, വാണിയംപാറ, പാല, ശാന്തമ്ബാറ ബസുകള്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടിസ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു