പുന്നപ്ര ശാന്തിഭവന്‍ അഭയമേകിയ തമിഴ്നാട് സ്വദേശി നാട്ടിലേക്ക് തിരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അമ്ബലപ്പുഴ: കോവിഡ് നാളില്‍ തമിഴ്നാട്ടില്‍നിന്ന് എത്തി അലഞ്ഞുതിരിഞ്ഞ യുവാവ് സ്വദേശത്തേക്ക് മടങ്ങി. പുന്നപ്ര ശാന്തിഭവന്‍ അഭയമേകിയ തിരുനെല്‍വേലി സ്വദേശി ബാലമുരുകനാണ് (43) ശാന്തിഭവനില്‍നിന്ന് നാട്ടിലേക്ക് യാത്രയായത്.

രണ്ടുമാസം മുമ്ബ് ഇയാള്‍ ജോലി തേടിയാണ് കേരളത്തിലേക്ക് തിരിച്ചത്. പെയിന്‍റിങ് തൊഴിലാളിയായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനമുള്ളതിനാല്‍ ആരും അടുപ്പിച്ചില്ല. വിശപ്പകറ്റാന്‍ വഴിയരുകില്‍നിന്നുള്ള വെള്ളം മാത്രമായിരുന്നു ആശ്രയം. മുടിയും താടിയും വളര്‍ന്നു അവശനായി കപ്പക്കടക്ക് സമീപം ദേശീയപാതയോരത്ത് കിടന്ന ഇയാളെ ബ്രദര്‍ മാത്യു ആല്‍ബിന്‍ ശാന്തിഭവനില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് താടിയും മുടിയും വടിച്ചു. ഭക്ഷണം നല്‍കിയതോടെ ബാലമുരുകന്‍ ആരോഗ്യം വീണ്ടെടുത്തു. പിന്നീട് 12 ദിവസം ശാന്തിഭവനിലെ പെയിന്‍റിങ് ജോലികള്‍ ഇദ്ദേഹമാണ് ചെയ്തത്. തുടര്‍ന്നു നാട്ടില്‍ പോകണമെന്ന് ആഗ്രഹം അറിയിച്ചതോടെ ബ്രദര്‍ മാത്യു ആല്‍ബിന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തമിഴ്നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. ബാലമുരുകന് ചെലവുകള്‍ക്കായി 10,000 രൂപ പടഹാരം സെന്‍റ് ജോസഫ് ചര്‍ച്ചിലെ വികാരി മാര്‍ട്ടിനും പുന്നപ്ര സെന്‍റ് ഗ്രിഗോറിയോസ് പള്ളിയില്‍നിന്നെത്തിയ ഫാ. മാത്യു മുല്ലശേരില്‍ വസ്ത്രങ്ങളും നല്‍കി.

യാത്രയയപ്പ് ചടങ്ങ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. വിയാനി പള്ളി സഹവികാരി മൈക്കിള്‍ ജോര്‍ജ്, ഫാ. മാര്‍ട്ടിന്‍, ഫാ. മാത്യു മുല്ലശ്ശേരി, കെ.എഫ്. തോബിയാസ്, മധു പുന്നപ്ര, ബി. ജോസ് കുട്ടി, നിസാര്‍ വെള്ളാപ്പള്ളി, പി.എ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha