തളിപ്പറമ്ബ്: യുവതിയെ ആക്രമിച്ച് പരിക്കേല്പിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കൊട്ടാരക്കര എടക്കര സ്വദേശി റെനി ചാര്ലനെയാണ് (27) തളിപ്പറമ്ബ് സി.ഐ വി. ജയകുമാറിെന്റ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി സാഹസികമായി പിടികൂടിയത്. കൊല്ലം ജില്ലയില്‍ നിരവധി കേസുകളുള്ള പ്രതിക്ക് മറ്റു സ്റ്റേഷന് പരിധികളില്‍ കൂടുതല്‍ കേസുകളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
ഈമാസം 13നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്ബ് ജനസേവനകേന്ദ്രത്തിലെ ജീവനക്കാരിയായ യുവതി, ജോലി കഴിഞ്ഞ് കരിമ്ബം ഫാം സ്റ്റോപ്പില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുമ്ബോഴാണ് ആക്രമണത്തിനിരയായത്.മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും കഴിയാത്തതിനാല്‍ റോഡിലേക്ക് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണുമായി കടന്നുകളയുകയുമായിരുന്നു. റോഡിലൂടെ 10 മീറ്ററോളം ദൂരം വലിച്ചിഴച്ചതിനാല്‍ തലക്കും കാലിനും പരിക്കേറ്റ യുവതിയെ നാട്ടുകാരനാണ് ആശുപത്രിയിലെത്തിച്ചത്.
ബസിറങ്ങി നടന്നുവരുമ്ബോള്‍ റോഡില്‍ ഇയാള്‍ സ്കൂട്ടറുമായി നില്‍ക്കുന്നത് കണ്ടതായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് മനസ്സിലായി.
രണ്ടു വര്‍ഷത്തോളമായി ഏരുവേശ്ശിയില്‍ താമസിച്ച് ടാപ്പിങ് ജോലി നടത്തിവരുകയായിരുന്നു ഇയാള്‍. മോഷണം പോയ ഫോണുമായി ബന്ധപ്പെട്ട് സൈബര്സെല്ലിെന്റ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബുധനാഴ്ച രാത്രി ഇയാള്‍ കൊയ്യത്ത് എത്തിയതായ സൂചനയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രതി ൈകയിലുണ്ടായിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. എസ്.ഐമാരായ വി.എം. സുനില്‍കുമാര്‍, പുരുഷോത്തമന്, സൈബര്‍ സെല്‍ ചുമതലയുള്ള സി.പി.ഒമാരായ ശ്രീകാന്ത്, സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു