പെരുമ്ബടവ്: ഗുണ്ടാവിളയാട്ടം ചപ്പാരപ്പടവ് പ്രദേശത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം ഒടുവള്ളിയില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് പ്രതി മുങ്ങി. ഒടുവള്ളി പുറത്തൊടിയില് ചെറുവിള പുത്തന്‍വീട്ടില്‍ ഏലിയാമ്മ (72) യാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ഭര്‍ത്താവും മകനും മരിച്ചതിനെ തുടര്‍ന്ന് തനിച്ച് താമസിക്കുന്ന ഏലിയാമ്മയെ അപരിചിതനായ ഒരാള്‍ വന്ന് മുഖത്തടിക്കുകയും കൈയിലുണ്ടായിരുന്ന വള ഊരിയെടുത്തു പോവുകയുമായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയില്‍ കൊട്ടക്കാനത്ത് അംഗപരിമിതന്റെെ പുതിയ മുച്ചക്രവാഹനം അഗ്നിക്കിരയാക്കി.കല്ലടത്ത് കിഴക്കേപുരയില്‍ കെ.കെ.പി. നസീറിന്റെ മുച്ചക്ര സ്കൂട്ടറാണ് അക്രമികള്‍ തീവച്ചു നശിപ്പിച്ചത്. മരക്കമ്ബനിയില് ജീവനക്കാരനായിരുന്ന നസീറിന് മരം വീണ് കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് മുച്ചക്രവാഹനം അനുവദിച്ചത്.
ഇത് നസീറിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ അയല്‍വാസി ദാമോദരന്റെ വീടിന് സമീപത്താണ് നിര്‍ത്തിയിടുന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഈ സ്കൂട്ടര്‍ അഗ്നിക്കിരയായത്. സംഭവത്തില്‍ തളിപ്പറമ്ബ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, എസ്ഐ പി.സി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ച നടന്ന വീടും അഗ്നിക്കിരയായ സ്ഥലവും പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. മൈമൂനത്ത് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു