കൊവിഡ് വാക്സീനേഷന്‍ നിര്‍ത്തി മൂന്ന് രാജ്യങ്ങള്‍. നോര്‍വേ, ഐസ്‌ലന്‍ഡ്, ഡെന്മാര്‍ക് രാജ്യങ്ങളാണ് കൊവിഡ് വാക്സീന്‍ നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തിയത്. ഓക്‌സ്ഫഡ് - അസ്ട്ര സെനേക്ക വാക്സീനാണ് നിര്‍ത്തിയത്. വാക്സീന്‍ ചിലരില്‍ പാര്‍ശ്വഫലം ഉണ്ടാക്കുന്നുവെന്ന് സംശയത്തേത്തുടര്‍ന്നാണ് നടപടി. വാക്സീന്‍ എടുത്ത ചുരുക്കം ചിലരില്‍ രക്തം കട്ടപിടിക്കുന്നതായാണ് സംശയം. രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷന്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്.ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാവുമ്ബോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായ ഈ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ വിശദമാക്കുന്നു. എന്നാല്‍ രക്തം കട്ടയാവുന്നതും വാക്സീനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാക്സീന്‍ പൂര്‍ണ്ണ സുരക്ഷിതമെന്നാണ് അസ്ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്സിന്റെ പാര്‍ശ്വഫലം അല്ലെന്നും അസ്ട്ര സെനേക്ക വ്യക്തമാക്കി. വാക്സീന്‍ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു