അടയ്ക്കാത്തോട്: മുട്ടുമാറ്റിയില്‍ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചു. ആന പ്രതിരോധമതില്‍ കടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. മതിലിനപ്പുറത്ത് പുഴയ്ക്കരുകില്‍ വന്നടിഞ്ഞ മണ്‍തിട്ട രൂപപെട്ട ഭാഗം ഉപയോഗപ്പെടുത്തിയാണ് ആനമതില്‍ കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയത്. കൊല്ലക്കുന്നേല്‍ തങ്കച്ചന്, നെല്ലിക്കുന്നേല്‍ സാമുവേല്‍ എന്നിവരുടെ വാഴ, കശുമാവ്, തീറ്റപ്പുല്ല് തുടങ്ങിയവയാണ് കാട്ടാന നശിപ്പിച്ചത്.
ആനപ്രതിരോധ മതില് നിര്‍മാണ ശേഷം കാട്ടാനശല്യത്തിന് ശമനമുണ്ടായ പ്രദേശമാണ് അടയ്ക്കാത്തോട്.ഇടയ്ക്ക് ആനമതില്‍ തകര്‍ന്നപ്പോള്‍ അതുവഴി കാട്ടാനയെത്തിയിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചു. കാട്ടാനയ്ക്ക് ആന പ്രതിരോധ മതില് കടക്കാന്‍ സഹായമായ പുഴയിലെ മണ്‍തിട്ട ജെസിബി ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തു. പുഴയില്‍ നിന്നും ഉയരത്തിലാണിവിടെ റോഡ്.
പുഴയുടെ ഭിത്തിയായാണ് ഇവിടെ പ്രതിരോധമതില്‍ നിര്‍മിച്ചിരിക്കുന്നത്. 40 സെന്റിമീറ്റര്‍ മാത്രം വീതിയുള്ള ആനമതിലിന്റെ മുകളിലൂടെ നടന്നാണ് കാട്ടാന തിരികെ വനത്തിലേക്ക് പോയത്.
വളയഞ്ചാല്‍ മുതല്‍ രാമച്ചി വരെ 11.38 കി.മി. ദൂരത്തിലാണ് ആനപ്രതിരോധ മതില് നിര്‍മിച്ചിരിക്കുന്നത്.മതിലിനപ്പുറം കാട്ടാനകള്‍ ദിവസേന എത്താറുണ്ടായിരുന്നെങ്കിലും മതില് ചാടിക്കടക്കുന്നത് ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരിക്കല്‍ മതില് ചാട്ടം വിജയിച്ചതിനാല്‍ ഇനിയും കാട്ടാനകള്‍ മതില് കടക്കാന്‍ ശ്രമം നടത്തുമോ എന്ന് ആശങ്കയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു