കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ പഴയ കമ്മ്യൂണിസ്റ്റുകാരനെ തന്നെ ഗോദയിലിറക്കി ബിജെപി. പാര്‍ട്ടി മുന്‍ പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി.കെ. പത്മനാഭന് പിണറായി വിജയനെതിരേ മത്സരിക്കും. മുഖ്യമന്ത്രിക്കെതിരേ സീനിയര്‍ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സി.കെ.പത്മനാഭന്റെ പേര് ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു.
കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന സി.കെ. പത്മനാഭന് 1969 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നത്.1980 ല്‍ ബിജെപി രൂപംകൊണ്ടതു മുതല്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി.
പിന്നീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കുന്ദമംഗലം, കൂത്തുപറന്പ്, മഞ്ചേശ്വരം തുടങ്ങിയ നിയമസഭാമണ്ഡലങ്ങളില്‍ മത്സരിച്ചു. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നും ജനവിധി തേടിയിട്ടുണ്ട്. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്്്ട്രീയ നേതാക്കളുമായി സൗഹൃദം സൂക്ഷിക്കുന്ന സി.കെ.പി ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര കണ്ണൂരില്‍ വന്നപ്പോള്‍ ഗീതോപദേശ ശില്പം നല്‍കിയത് വിവാദമായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു