കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മൂന്നാംതവണയും മത്സരരംഗത്തിറങ്ങിയതിനെതിരേ സിപിഎമ്മിലും പ്രതിഷേധം. മുന്നണിമര്യാദ പാലിച്ച് പരസ്യപ്രതിഷേധത്തിനിറങ്ങിയിട്ടില്ലെങ്കിലും സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍തന്നെ അണികളുടെ വികാരം സിപിഐ നേതാക്കളെ അറിയിച്ചതായാണ് സൂചന.
അഞ്ചുവര്‍ഷം മുമ്ബ് എംഎല്‍എയായ ആദ്യടേമില്‍ തന്നെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഎം ചന്ദ്രശേഖരനുമായി അകല്‍ച്ചയിലായിരുന്നു. ഇടതുമുന്നണിയുടെ രീതിയനുസരിച്ച് രണ്ടു ടേം കൊടുക്കേണ്ടതുണ്ടെന്ന കീഴ്വഴക്കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ വീണ്ടും ചന്ദ്രശേഖരനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറായതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.ഇത്തവണ ചന്ദ്രശേഖരന് മാറി ഗോവിന്ദന് പള്ളിക്കാപ്പിലിനെയോ ബങ്കളം പി. കുഞ്ഞിക്കൃഷ്ണനെയോ പോലെ സിപിഎം അണികള്‍ക്ക് കൂടുതല്‍ സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.സിപിഐയുടെ ഇതുവരെയുള്ള രീതി അനുസരിച്ച് താന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന നിലയില്‍ തന്നെയാണ് ചന്ദ്രശേഖരനും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തെ കുഴമറിച്ചിലിനൊടുവില് വീണ്ടും ചന്ദ്രശേഖരന് തന്നെ സ്ഥാനാര്‍ഥിയാവുകയായിരുന്നു.
പത്തുവര്‍ഷം മുമ്ബ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സീറ്റായപ്പോള്തന്നെ ബങ്കളം കുഞ്ഞിക്കൃഷ്ണനും കെ.വി. കൃഷ്ണനുമുള്പ്പെടെ മണ്ഡലത്തില്‍ നിന്നുതന്നെയുള്ള സിപിഐ നേതാക്കളുടെ പേര് ഇവിടേക്ക് പറഞ്ഞുകേട്ടതായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവെന്ന നിലയിലാണ് ഉദുമ മണ്ഡലത്തില്‍ നിന്നുള്ള ഇ. ചന്ദ്രശേഖരനായി അവര്‍ വഴിമാറിയത്. എന്നാല്‍ പത്തുവര്‍ഷം എംഎല്‍എയും അഞ്ചുവര്‍ഷം മന്ത്രിയുമായിട്ടും സീറ്റ് വിട്ടൊഴിയാന്‍ തയാറാകാത്തത് സിപിഐയുടെ രീതിക്ക് നിരക്കുന്നതല്ലെന്ന് നേതാക്കള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ വികാരത്തിന്റെ പരസ്യ പ്രതികരണമായാണ് കഴിഞ്ഞ ദിവസം ബങ്കളം കുഞ്ഞികൃഷ്ണന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.
മന്ത്രിയെന്ന നിലയിലുള്ള അവസാനവര്‍ഷമൊഴികെ ചന്ദ്രശേഖരന്റെ കൃത്യമായ സാന്നിധ്യം പോലും മണ്ഡലത്തില്‍ അനുഭവപ്പെട്ടിരുന്നില്ലെന്ന പരാതി ശക്തമാണ്. മലയോര ഹൈവേ ഉള്‍പ്പെടെയുള്ള വികസന കാര്യങ്ങളിലെ മെല്ലെപ്പോക്കും മലയോര പഞ്ചായത്തുകളോടുള്ള നിരന്തരമായ അവഗണനയും പലതവണ പരസ്യ പ്രക്ഷോഭങ്ങള്ക്കുതന്നെ വഴിതെളിച്ചതുമാണ്. ഇതോടൊപ്പം പതിവുമുഖത്തോടുള്ള അസംതൃപ്തി കൂടിയാകുമ്ബോള്‍ ഇത്തവണ ചന്ദ്രശേഖരന് വെല്ലുവിളികളേറുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു