പാലക്കാട്: വാളയാര്‍ കേസ് സിബി ഐ അന്വേഷിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അന്വേഷണത്തെ അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷപെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി.
ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി റദ്ദാക്കുകയും പ്രതികളോട് വിചാരണക്കോടതി മുമ്പാകെ ജനുവരി 20 ഹാജരാകാനും ഉത്തരവിട്ടിരുന്നു.ഇതിൻ്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ അമ്മയും സമരസമിതിയും സിബിഐ നേതൃത്വത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോഴുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനര്‍വിചാരണ നടത്തിയാല്‍ പ്രതികള്‍ രക്ഷപെടും. അതിനാല്‍ പുനരന്വേഷണം തന്നെയാണ് നീതി ഉറപ്പാക്കാൻ വേണ്ടത് എന്നും വാളയാര്‍ നീതിസമര സമിതി ആവശ്യപ്പെട്ടു. നാല് പ്രതികളില്‍ ഒരാളായ പ്രദീപ്കുമാര്‍ ആത്മഹത്യയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മരിച്ചു. വലിയ മധു, ചെറിയ മധു, ഷിബു എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു