ഇരിട്ടി: ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള 90 ശതമാനത്തോളം വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടിയുടെ പശ്ചാത്തലവികസനം നടപ്പാക്കാൻ ഭെൽ പ്രതിനിധിസംഘം സ്കൂളിൽ പരിശോധന നടത്തി. കെ.കെ. രാഗേഷ് എം.പി. മുൻകൈയെടുത്ത് തയ്യാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം.
പ്രഥമാധ്യാപിക എൻ.സുലോചന, പി.ടി.എ. പ്രസിഡന്റ് കെ.ബി.ഉത്തമൻ, അധ്യാപിക രാഖി രാജ്, നിഷ എന്നിവർ ഭെൽ പ്രതിനിധികളെ സ്കൂൾ വികസന കാര്യങ്ങൾ ബോധ്യപ്പെടുത്തി. പദ്ധതിക്കും അനുബന്ധ വികസനത്തിനുമായി ആറളം ഫാമിങ് കോർപ്പറേഷൻ 25 ഏക്കർ സ്ഥലം വിട്ടുനൽകിയിരുന്നു. ജില്ലയിൽ ആദിവാസി മേഖലയിൽ മികച്ചനിലയിൽ പ്രവർതിക്കുന്ന സ്കൂളാണ് ആറളം ഫാം ജി.എച്ച്.എസ്.എസ്. ഒരു ഘട്ടത്തിൽ അനാദായകരമെന്ന് മുദ്രകുത്തി അടച്ചുപൂട്ടാൻ നിശ്ചിയച്ച ഫാം ഗവ. യു.പി. സ്കൂളാണ് ഹയർ സെക്കൻഡറിവരെ എത്തിനില്ക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു