ജഹൽപൂർ സ്വദേശി ദിനേഷ് ഇനി സ്നേഹദേവന്റെ തണലിൽ
മട്ടന്നൂർ: അമ്മയുടെ സഹായത്തോടെ ദിനേഷ് ഇനി സ്നേഹഭവന്റെ തണലിൽ. ഇന്നലെ രാത്രി 10 മണിക്ക് അഞ്ചരക്കണ്ടി മൈലാടിമൊട്ടയിൽ സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട നാട്ടുകാർ കൂത്തുപറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൂത്തുപറമ്പ് എ.സി.പി യുടെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ് സി.ഐ യും പൊലീസും സ്ഥലത്തെത്തി യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് മാനസിക അസ്വസ്ഥതയുള്ള യുവാവ് ജഹൽപൂർ സ്വദേശിയായ ദിനേഷ് ആണെന്നു വ്യക്തമായത്. തുടർന്ന് യുവാവിനെ പുനരധിവസിപ്പിക്കുവാൻ പൊലീസ് മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന്റെ സഹായം തേടുകയായിരുന്നു.
പാലിയേറ്റീവ് വളണ്ടിയർമാർ യുവാവിനെ കൂത്തുപറമ്പ് നിഹയൻസിൽ ഡോ. വിനീതടോമിനെ കാണിക്കുകയും പ്രാരംഭ ചികിത്സയ്ക്കുശേഷം അറയങ്ങാട് സ്നേഹഭവനിൽ എത്തിക്കുകയുംചെയ്തു. പാലിയേറ്റീവ് വളണ്ടിയർമാരായ രജീഷ് കല്ലേരിക്കര, കെ. പ്രജിത്ത്, വി. ശ്രീകാന്ത് എന്നിവർ നേതൃത്വംനൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു