തലശ്ശേരി: മണ്ഡലത്തില്‍ ഇത്തവണ പ്രചാരണ ചൂട് കൂടുതലാണ്. എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കുനേരെയാണ് പോരാട്ടം. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതാണ് പ്രധാന കാരണം. പരമാവധി വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലാക്കാനാണ് ഇരുമുന്നണികളുടെയും കഠിന ശ്രമം.
െചാക്ലിക്കടുത്ത കോമങ്കണ്ടിയില് വെള്ളിയാഴ്ച രാവിലെ കുട്ടികളും സ്ത്രീകളും വയോധികരുമുള്‍പ്പെടെ കാത്തിരിക്കുകയാണ്.
അവര്‍ക്കിടയിലേക്ക് കൈയുയര്‍ത്തി തലശ്ശേരി നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ.എ.എന്‍. ഷംസീര്‍ കടന്നെത്തി. നാസിക് ബാന്‍ഡ് വാദ്യവുമായി സ്ഥാനാര്‍ഥിയെയും ആനയിച്ചുള്ള യാത്രയായിരുന്നു പിന്നീട്. 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയ കുട്ടികള്‍ക്ക് പിന്നാലെ സ്ഥാനാര്‍ഥിയും തൊട്ടുപിന്നാലെ വോട്ടഭ്യര്‍ഥനയുമായി മുത്തുക്കുടകളേന്തിയ സ്ത്രീകളും വയോധികരും അണിനിരന്നു.
കവലകള്‍ തോറും വോട്ട് തേടിയുള്ള ഷംസീറിെന്റ രണ്ടാംഘട്ട പര്യടനമാണ് കോമങ്കണ്ടിയില് നിന്നാരംഭിച്ചത്.തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന് കോടിയേരി കല്ലില്താഴയില് നല്കിയ സ്വീകരണം
വെയിലിെന്റ തീക്ഷ്ണതയൊന്നും വകവെക്കാതെ വോട്ടര്മാര്ക്കിടയിലിറങ്ങി വിജയാധിപത്യം കുറിക്കാനുള്ള തീവ്രയത്നത്തിലാണ് സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീര്‍. നിയമസഭയില്‍ രണ്ടാം അങ്കമാണ് ഷംസീറിന്. വികസന നേട്ടങ്ങള്‍ നിരത്തി വോട്ടുകള്‍ കൂട്ടാനാണ് വിശ്രമമില്ലാതെ സ്ഥാനാര്‍ഥി എല്ലായിടത്തും ഒാടിയെത്തുന്നത്.
ഇടതുകേന്ദ്രങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. സി.പി.എം ഒാഫിസ് മുറ്റത്ത് ഒരുക്കിയ സ്വീകരണത്തില്‍ മണ്ഡലത്തിലെ വികസനങ്ങള്‍ എണ്ണിപ്പറയുേമ്ബാള് ഷംസീര്‍ വാചാലനായി. ചുവപ്പ് മേലാപ്പില്‍ വഴിയോരങ്ങളിലെല്ലാം ആവേശകരമായ വരവേല്പാണ് സ്ഥാനാര്‍ഥിക്ക്.
കണിക്കൊന്നയും വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളുമായി ഒാരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അക്ഷമരായി സ്ഥാനാര്‍ഥിയെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
മേക്കുന്ന് റിക്രിയേഷന്‍ സെന്റര്‍, പൊതുവടക്കയില് മുക്ക്, തോയാട്ട് മുക്ക്, കല്ലില്‍ മൊട്ട, ചെറിയത്ത് മുക്ക്, കൊക്കോ മഠം, സുധീഷ് മന്ദിരം, പുതിയാടത്തില്‍ മുക്ക്, കിഴക്കെ പന്ന്യന്നൂര്‍, വടക്കെ പന്ന്യന്നൂര്‍, ചാലില്‍ മുക്ക്, കിഴക്കെ ചമ്ബാട്, തോട്ടുമ്മല്‍, പുഞ്ചക്കര മഠം, മീത്തലെ ചമ്ബാട്, പൊന്ന്യം പാലം, ചാടാലപ്പുഴ പവിത്രന് സ്മാരകം, രണധാര, ചോയ്യാടം ജങ്ഷന്, പുല്ലോടി ലക്ഷം വീട്, തയ്യില്‍ ഇ.കെ. നായനാര്‍ സ്മാരകം, ടി.വി. അനന്തന് നായര്‍ ക്ലബ്, കുണ്ടുചിറ എ.കെ.ജി ക്ലബ് എന്നിവിടങ്ങളിലാണ് ഷംസീര്‍ വെള്ളിയാഴ്ച പര്യടനം നടത്തിയത്.
തലശ്ശേരി നിയോജക മണ്ഡലത്തെ 50 വര്‍ഷം പിറകോട്ടടിപ്പിച്ച കമ്യൂണിസ്റ്റ് നയത്തിനെതിരെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷെന്റ പ്രയാണം. മണ്ഡലത്തിലെ വികസന മുരടിപ്പാണ് വോട്ടര്‍മാര്‍ക്കിടയില്‍ അരവിന്ദാക്ഷന് തുറന്നുകാട്ടുന്നത്. മാടപ്പീടികയില്‍ നിന്നാണ് വെള്ളിയാഴ്ച പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നങ്ങാറത്ത്പീടിക, കൊമ്മല്‍വയല്‍, പുന്നോല്‍ കിണര്‍, പീച്ചാണ്ടിപാലം, പൊതുവാച്ചേരി, ആച്ചുകുളങ്ങര എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ എത്തി.
പൊരിവെയിലത്ത് പര്യടനത്തിനിടയില്‍ വാടിത്തളര്‍ന്ന സ്ഥാനാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിക്കാനും പാനീയം നല്‍കാനും ആളുകളെത്തി.
കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സര്‍ക്കാര്‍ പ്രതിനിധിയായപ്പോള്‍ സെന്ററിെന്റ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ ചെയ്തത് അരവിന്ദാക്ഷന് വോട്ടര്‍മാര്‍ക്കിടയില്‍ അവതരിപ്പിച്ചു. തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുക അനുവദിച്ചതും പിന്നീടുവന്ന പിണറായി സര്‍ക്കാര്‍ ആശുപത്രിക്ക് തറക്കല്ലിടാന്‍ അഞ്ച് വര്‍ഷമെടുത്തതും അരവിന്ദന് പരിഹാസമായി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇത്തവണ ഭരണമാറ്റം ഉണ്ടാകുമ്ബോള്‍ തലശ്ശേരിയുടെ പ്രതിനിധിയായി തന്നെ വിജയിപ്പിച്ചാല്‍ രാഷ്ട്രീയം നോക്കാതെ നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും വോട്ടര്‍മാര്‍ക്ക് നല്‍കിയാണ് അരവിന്ദാക്ഷെന്റ പര്യടനം. ഷാനിദ് മേക്കുന്ന്, റഹദാദ് മൂഴിക്കര, സി.പി. പ്രസീല്‍ ബാബു, എ.ആര്. ചിന്മയ്, അഡ്വ. കെ.സി. രഘുനാഥ്, കെ.സി. ജയപ്രകാശ് മാസ്റ്റര്‍, പി.കെ. രാജേന്ദ്രന്, റഷീദ് തലായി, പി.കെ. ഹനീഫ, കെ. ശശിധരന് മാസ്റ്റര്‍, വി.സി. പ്രസാദ്, പി.ടി. പ്രേമനാഥന്‍ മാസ്റ്റര്‍, പവിത്രന് കുന്നോത്ത്, റഹീം ചമ്ബാട് എന്നിവര്‍ വിവിധകേന്ദ്രങ്ങളില്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു