മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ താന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരേ മത്സരിക്കുമായിരുന്നുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. മല്‍സരിക്കാന്‍ പാര്‍ട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മല്‍സരിക്കുകയും മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് ജീവിതവും ജീവനുമാണ്. കോണ്‍ഗ്രസിനു വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്തയാളാണ് ഞാന്‍. കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലത്തോളം മറ്റൊരു ആലോചനയുമില്ല. കഥകള്‍ ചമയ്‌ക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ സുധാകരന്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു