കണ്ണൂര്‍ : എല്‍.ഡി.എഫ് ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ ചക്കരക്കല്‍ ആര്‍.വി മെട്ടയില്‍ 'ഉറപ്പാണ് പി.ജെ' എന്ന പേരില്‍ ഉയര്‍ത്തിയ പി.ജയരാജന്‍്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് കാണാതായി. കഴിഞ്ഞ ദിവസം മുതലാണ് ബോര്‍ഡ് കാണാതായത്.
സി.പി.എം നേത്യത്വത്തിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തകര്‍ ബോര്‍ഡ് മാറ്റിയതെന്ന സൂചനയുണ്ട്. ഇതിലൂടെ പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് സി.പി.എം കണ്ണുര്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.
നാലു ദിവസം മുന്‍പാണ് പോരാളികളെന്ന പേരില്‍ ഉറപ്പാണ് പി.ജെയെന്ന ഫ്ളക്സ് ബോര്‍ഡ് ചക്കരക്കല്‍ - തലശേരി റോഡിലെ ആര്‍.വി മെട്ടയില്‍ സ്ഥാപിച്ചത് ' വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് ഇരിക്കുന്ന പി.ജയരാജന്‍്റെ ചിത്രമാണ് അതിലുണ്ടായിരുന്നത്.പുറകില്‍ മങ്ങിയ വെളിച്ചത്തില്‍ പി.ജയരാജന്‍ പ്രസംഗിക്കുന്ന ചിത്രവുമുണ്ടായിരുന്നു.പി. ജയരാജന്‍്റെ ബോര്‍ഡ് ധര്‍മ്മടം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന്‍്റെ പോസ്റ്ററുകള്‍ക്കു മുകളിലായാണ് ഉയര്‍ത്തിയത്. ഇതു ദൃശ്യ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു