കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ആയിരങ്ങളെ ആവേശഭരിതരാക്കി എല്‍.ഡി.എഫ് 'ക്യാപ്റ്റന്‍' മുഖ്യമന്ത്രി പിണറായി വിജയന്. വൈകീട്ട് 6.30ന് നടക്കുമെന്ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് നാലുമണിമുതലേ കടപ്പുറത്തേക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. നിശ്ചയിച്ച സമയത്തിലും നേരത്തേ വേദിയിലേക്കെത്തിയ പിണറായിയെ മുദ്രാവാക്യം വിളികളോടെയാണ് ആളുകള്‍ വരവേറ്റത്.കൃത്യസമയത്ത് പ്രസംഗം തുടങ്ങിയപ്പോഴും ആളുകളുടെ ആവേശം അണപൊട്ടി. പ്രസംഗത്തില്‍ പിണറായി സംഘ്പരിവാര്‍ ശക്തികളെയും പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും വിമര്ശിക്കുേമ്ബാഴും അണികള്‍ 'ധീരാ വീരാ പിണറായി, അടിപതറാതെ മുന്നോട്ട്' എന്ന് മുദ്രാവാക്യം മുഴക്കി. പ്രസംഗത്തിെന്റ അവസാനം വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിലെ സര്‍ക്കാറിെന്റ നേട്ടങ്ങള്‍ എണ്ണിപ്പറയുേമ്ബാഴും അടുത്ത അഞ്ചുവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുേമ്ബാഴും ആളുകള്‍ കരഘോഷം മുഴക്കി.
വന്‍ ജനാവലി എത്തുമെന്നതിനാല്‍ പൊലീസ് നേരത്തേതന്നെ ബീച്ച് റോഡിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കടപ്പുറത്തിനുപുറമെ ബീച്ച് റോഡും ആളുകളാല്‍ നിറഞ്ഞിരുന്നു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, േബപ്പൂര്‍, കുന്ദമംഗലം, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ആളുകളാണ് കടപ്പുറത്ത് പൊതുയോഗത്തിനെത്തിയത്. ഇവിടങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, അഡ്വ. പി.ടി.എ. റഹീം, എ.കെ. ശശീന്ദ്രന് എന്നിവര്‍ക്കൊപ്പം നേതാക്കളായ പി. മോഹന്‍, ടി.പി. ദാസന്, എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ് കോയ, പി.വി. മാധവന്, കാസിം ഇരിക്കൂര്‍, മുക്കം മുഹമ്മദ്, മാമ്ബറ്റ ശ്രീധരന്, കെ. ലോഹ്യ, എന്‍.കെ. അബ്ദുല്‍ അസീസ്, സി.പി. ഹമീദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു