കണ്ണൂര്‍: ഡല്‍ഹിയില്‍നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കാര്‍മാര്‍ഗമാണ് കേരളത്തിലെ ആദ്യപരിപാടിയായ നീലേശ്വരത്ത് എത്തിയത്. തുടര്‍ന്ന് സ്വീകരണ പരിപാടികള്‍ക്കുശേഷമാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.
ജില്ലയില്‍ രണ്ടു പരിപാടികളിലാണ് യെച്ചൂരി പങ്കെടുത്തത്. കല്യാശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടിയിലും ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും. വൈകുന്നേരം അഞ്ചോടെ പഴയങ്ങാടിയിലെത്തിയ യെച്ചൂരിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.തുറന്ന ജീപ്പില്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് അണികള്‍ യെച്ചൂരിയെ വരവേറ്റത്. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് ആനയിച്ചു.
തൊട്ടടുത്തിരുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനോട് ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് യെച്ചൂരി പറഞ്ഞു. ഡല്ഹിയിലെക്കാളും ചൂട് കര്‍ണാടകയിലും കേരളത്തിലുമാണെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജയരാജന് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ യെച്ചൂരിക്ക് കുടിക്കാന്‍ ഇളനീര് വെള്ളം നല്കി. താവം ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഇടതുപക്ഷം കേരളത്തില്‍ ചരിത്രം കുറിക്കുമെന്നും തുടര്‍ഭരണമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ക്യാപ്റ്റന്‍ പിണറായിതന്നെ കേരളത്തെ നയിക്കുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രക്ഷോഭം, പൊതുമേഖലയുടെ സ്വകാര്യവത്കരണം, തൊഴിലാളി പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ സംസ്ഥാനങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ജനവിധി നിര്‍ണയിക്കുക- അദ്ദേഹം പറഞ്ഞു. 45 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ സംസ്ഥാന രാഷ്ടീയം മുതല്‍ അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വരെ ഉയര്‍ന്നുവന്നു.
തുടര്‍ന്ന് അടുത്ത സ്വീകരണകേന്ദ്രമായ ശ്രീകണ്ഠപുരത്തേക്ക്. 5.30 ന് യെച്ചൂരി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നര മണിക്കൂര്‍ വൈകി 6.45ഓടെയാണ് ശ്രീകണ്ഠപുരത്ത് എത്തിയത്. പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് ശ്രീകണ്ഠപുരത്തും ഒരുക്കിയത്. തുടര്‍ന്ന് രാത്രി ഒന്‍പതോടെ കണ്ണൂര്‍ പയ്യാന്പലം ഗസ്റ്റ് ഹൗസില്‍. അത്താഴത്തിനുശേഷം ജില്ലയിലെ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന. ജില്ലയില്‍ ഇടതുപക്ഷത്തിന് വലിയ വിജയസാധ്യതയുണ്ടെന്ന് നേതാക്കള്‍ ജനറല്‍ സെക്രട്ടറിയോടു പറഞ്ഞു. ഇന്നു രാവിലെ കാര്‍മാര്‍ഗം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിക്കും.
കണ്ണൂര്‍: പ്രവര്‍ത്തകരില്‍ ആവേശവും ആത്മവിശ്വസവും വിതറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലാ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന ഇരിക്കൂറില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉച്ചകഴിഞ്ഞ് 3.30ന് എത്തുമെന്ന് അറിയിച്ചെങ്കിലും രണ്ടര മണിക്കൂര്‍ വൈകി വൈകുന്നേരം 5.40ന് എത്തുന്പോള്‍ അന്തരീക്ഷത്തിലെ ചൂടിനൊപ്പം ഗ്രൂപ്പ് ചൂടും അല്പം ശമിച്ചിരുന്നു. ഇരിക്കൂറിലായിരുന്നു ജില്ലയിലെ ആദ്യ പരിപാടി. വൈകി എത്തിയെങ്കിലും പ്രവര്‍ത്തകരില്‍ ആവേശം ഒട്ടും ചോര്‍ന്നില്ല. പ്രസംഗത്തിനുശേഷം ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ നേതാക്കള്‍ ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനുശേഷം നോക്കാമെന്നും ഉറപ്പ് നല്‍കിയാണ് ഇരിക്കൂറില്‍നിന്ന് അദ്ദേഹം മടങ്ങിയത്.തുടര്‍ന്ന് പേരാവൂരിലേക്ക്.
പ്രചാരണയോഗങ്ങളില്‍ അണികളുടെ ആവേശം കണ്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് ഒട്ടും സംശയമില്ല. ഈ ആവേശമാണേ സത്യം; വിജയം ഉറപ്പ്. ഭരണതുടര്ച്ചയല്ല, യുഡിഎഫിന്റെ പുതിയ ഭരണമാണ് കേരളത്തില്‍ വരാന്‍ പോകുന്നത് അദ്ദേഹം തുറന്നുപറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ബാന്‍ഡ് മേളത്തോടെയും മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ഉത്സവാന്തരീക്ഷത്തിലാണ് ചെന്നിത്തലയെ സ്വീകരിച്ചത്. തുടര്‍ന്ന് വലിയന്നൂരില്‍ കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു. രാത്രി വൈകിയാണു്സമാപന പൊതുയോഗ സ്ഥലമായ കന്പിലില് എത്തിയത്. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാത്രി ഏറെ വൈകിയാണ് താമസമൊരുക്കിയ മാസ്കോട്ട് ഹോട്ടലില്‍ എത്തിയത്. രാത്രി ഭക്ഷണത്തിനുശേഷം ജില്ലയിലെ നേതാക്കളുമായി ചര്‍ച്ച. ഇരിക്കൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഇന്നു രാവിലെ ഒന്‍പതിന് കണ്ണൂര്‍ പ്ലസ് ക്ലബില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തശേഷം ചെന്നിത്തല മടങ്ങും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു