ന്യൂഡല്‍ഹി : കൊറോണ വാക്‌സിന്‍ ഇനി ഏത് സമയത്ത് വേണമെങ്കിലും ജനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും ആളുകളുടെ സൗകര്യമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളും കൃത്യമായ സമയപരിധി പാലിക്കേണ്ട ആവശ്യമില്ല. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങള്‍ക്ക് ദിവസത്തില്‍ ഏത് സമയത്ത് വേണമെങ്കിലും കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ സൗകര്യമനുസരിച്ച് കുത്തിവെപ്പിന്റെ സമയം നീക്കണം. വാക്‌സിനേഷന്റെ വേഗം വര്‍ദ്ധിപ്പിക്കാനാണ് നീക്കമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രിയക്ക് ബോദ്ധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കായി രണ്ടാം ഘട്ട വാക്‌സിനേഷന്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനം സ്വീകരിച്ചതിന് പിന്നാലെയാണ് നടപടി. തുടക്കത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ പട്ടികയില്‍പ്പെട്ട ആശുപത്രികള്‍ക്കുമാത്രമാണ് വാക്സിനേഷന് അനുമതിയുള്ളത്. സ്വകാര്യ ആശുപത്രികള്‍ മാസത്തില്‍ 15 ദിവസം വീതം വാക്സിനേഷനായി സൗകര്യം ഒരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിട്ടിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു