അന്തിക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി. തൃശ്ശൂർ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളായ സന്ദീപ്, വിനായകൻ, സനൽ, ശ്രീരാഗ്, സായിഷ്, അഖിൽ, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്മിത്ത്, നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കഴിഞ്ഞ നവംബറിലാണ് ബിജെപി പ്രാദേശിക പ്രവർത്തകനായ നിധിലിനെ സിപിഎം പ്രവർത്തകർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ സംഘം വഴിയിൽ വെച്ച് നിധിലിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപിം ആരോപിച്ചു. പ്രദേശത്തെ സിപിഎം പ്രവർത്തകനായിരുന്ന ആദർശ് കൊല്ലപ്പെട്ട സംഭവത്തിൽ നിധിലിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിധിൽ കൊല്ലപ്പെട്ടത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു