കാസര്‍കോട്: മഞ്ചേശ്വരത്ത് വിവി രമേശനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനം. സംസ്ഥാന കമ്മിറ്റിയെ സ്ഥാനാര്‍ത്ഥി നിര്‍ണയ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി ഇക്കാര്യത്തില്‍ ഏകകണ്ഠേന തീരുമാനം എടുത്തു. ഇന്ന് വൈകുന്നേരത്തോടെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുനരാലോചനയുണ്ടായ മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ശങ്കര്‍ റൈ മാസ്റ്ററെ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു.ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലുയര്‍ന്ന ധാരണ മഞ്ചേശ്വരത്ത് ഇന്ന് ചേര്‍ന്ന സിപിഎം മണ്ഡലം കമ്മിറ്റി നേതൃയോഗത്തില്‍ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ പങ്കെടുത്ത യോഗത്തില്‍ ശങ്കര്‍ റൈയും വേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ നിലപാടെടുത്തു. ഇതോടെയാണ് വിവി രമേശന് സ്ഥാനാര്‍ത്ഥിയാകാന്‍ വഴിതെളിഞ്ഞത്.
നേരത്തെ കെആര്‍ ജയാനന്ദയുടെ പേരാണ് സംസ്ഥാന കമ്മിറ്റി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജയാനന്ദയ്ക്ക് ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനാവില്ലെന്ന മണ്ഡലം കമ്മിറ്റി നേതാക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം പുനപരിശോധിക്കുകയായിരുന്നു. നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ശങ്കര്‍ റൈ മാസ്റ്ററായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. എന്നാല്‍ പ്രതീക്ഷിച്ച നിലയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ശങ്കര്‍ റൈയെ മാറ്റി ജയാനന്ദയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ തീരുമാനത്തില്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എതിര്‍പ്പുന്നയിച്ചതോടെയാണ് വീണ്ടും ശങ്കര്‍ റൈയെ തന്നെ മത്സരിപ്പിക്കാമെന്ന ധാരണയിലേക്ക് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു