കേളകം: കാനനമായി മാറിയ ആറളം ഫാമില്‍ കാട്ടാനയെ തുരത്തി മടുത്ത് വനം വകുപ്പ്.
ആറളം ഫാമിെന്റ വിവിധ ബ്ലോക്കുകളിലായി നാലു ഘട്ടങ്ങളില്‍ വിവിധ ജില്ലകളിലുള്ള 3500ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി വീതം നല്‍കിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് 2000ത്തോളം പേര് മാത്രമാണെന്ന് ട്രൈബല്‍ മിഷന് രേഖകള്‍.
അവശേഷിച്ച 1500 കുടുംബങ്ങള്‍ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ഫാം കാടുകയറി കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികള്‍ താവളമാക്കാന്‍ കാരണം. ബ്ലോക്ക് ഏഴിലും പത്തിലുമായി മറ്റ് ജില്ലകളില്‍നിന്നുള്ള നാനൂറോളം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ലഭൂമി ലഭിച്ച കുടുംബങ്ങള്‍ ഫാമിലെത്തി താമസിക്കണമെന്ന് ട്രൈബല്‍ റവന്യൂ വകുപ്പുകള്‍ പലതവണ അറിയിച്ചിട്ടും പുനരധിവാസകുടുംബങ്ങള് ഗൗനിക്കാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കി.
ഇതിനിടെ കാട്ടാനകളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നൂറുകണക്കിന് പുനരധിവാസ കുടുംബങ്ങള്‍ പാലായനം ചെയ്തതും ആറളം ഫാമില്‍ കൃഷിയിടങ്ങള്‍ വന മാതൃകയിലാവാന് കാരണമായി.
ആറളത്തെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിച്ചാല്‍ മാത്രമേ, മടങ്ങിയെത്തൂ എന്ന നിലപാടിലാണവര്‍. വനവും ഫാമും വ്യത്യാസമില്ലാതെയാണ് കാട് മുള്‍പടര്‍പ്പുകള്‍ വാനോളം വളര്‍ന്ന് ചുറ്റപ്പെട്ടനിലയിലാണ് വിവിധ ബ്ലോക്കിലെ കൃഷിയിടങ്ങള്‍. കാര്‍ഷിക ഫാമിലെ ഭൂമിയും കാടുമൂടിയനിലയിലാണ്.
കാര്‍ഷിക ഫാമിെന്റയും, പുനരധിവാസ മേഖലയുടെയും, ഭൂമി തെളിച്ചില്ലെങ്കില്‍ കാട്ടാന തുരത്തല്‍ ദുഷ്കരമാകുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ജനജീവിതം ഭീഷണിയിലായ ഫാമില്‍ പുനരധിവാസ കുടുംബങ്ങള്‍ കടുത്ത ഭീതിയിലാണിപ്പോള്‍.
കാട്ടിലുള്ളതിനെക്കാള് വന്യജീവികള്‍ ആറളം ഫാമിലാണുള്ളതെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ വാദം. ഫാമിനോട് അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍, ആറളം വനാതിര്‍ത്തികളില്‍ പൂര്‍ണമായി സംരക്ഷണ മതില് സ്ഥാപിക്കാത്തതാണ് കാട്ടുമൃഗങ്ങളുടെ ആറളം ഫാമിലെ വിഹാരത്തിനു കാരണം.
കാട്ടാന കൂട്ടങ്ങളും മറ്റു വന്യജീവികളും ആറളം ആദിവാസി പുനരധിവാസ മേഖലയിലും, ആറളം ഫാമിലും ചുറ്റിയടിക്കുമ്ബോഴും ഇവയെ തുരത്തുന്നതിന് വിയര്‍ക്കുകയാണ് വനപാലകര്‍. വനമാതൃകയില്‍ കാടു നിറഞ്ഞ ആറളം ഫാമില്‍നിന്ന് കാട്ടാനകള്‍ നിന്നാല്‍ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് കാരണം.
വന്യജീവികളെ ഫാമില്‍നിന്ന് അകറ്റുന്നതിനായി പുനരധിവാസ ഭൂമിയിലെയും, കാര്‍ഷിക ഫാമിലെയും വന്‍കാടുകള്‍ തെളിക്കണമെന്നാണ് ആവശ്യം. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 10 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണവും നിരവധിയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു