കണ്ണൂർ: റിപ്പബ്ലിക്ദിന പരേഡിന് കരാറുകാരന്റെ ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിലെ ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍.സി ബുക്കും മറ്റും കയറുന്നതിനു മുന്‍പ് നോക്കാന്‍ മന്ത്രിക്കാവുമോയെന്ന് റിയാസ് ചോദിച്ചു.
പിടികിട്ടാപ്പുള്ളിയുടെ വാഹനമായാല്‍ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തം. കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നും ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മന്ത്രി കണ്ണൂരില്‍ പ്രതികരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു