ഗാസയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന കടുക്കുന്നു. യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. അഭയാര്‍ത്ഥി ക്യാമ്പിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു.
മാനുഷിക സഹായത്തിനുള്ള സമയം പോലും നൽകാതെയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഗാസ ചീന്തിലെ വലിയ കെട്ടിടങ്ങളും സാധാരണ വീടുകളും ലക്ഷ്യമിട്ട് മിസൈലുകളും ബോംബുകളും വർഷിച്ച ആക്രമണം മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇതിനോടകം തന്നെ 3,40,000 പലസ്തീൻകാർ കുടിയൊഴിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തടവിലാക്കിയ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ.
ഇസ്രയേലിന് സൈനികസഹായം നല്‍കാന്‍ തയ്യാറാകുന്ന പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനികളെ കൊലപ്പെടുത്തുന്നതില്‍ പങ്കാളികളാവുകയാണെന്നാണ് ഹമാസിന്‍റെ ആരോപണം. നിലവില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അഭയം തേടാന്‍ സുരക്ഷിതമായ ഒരിടമില്ലാത്ത അവസ്ഥയാണ്. രണ്ട് ദശലക്ഷത്തിധികം പൗരന്‍മാര്‍ക്കെതിരെ വംശഹത്യ നടത്തണമെന്നാണ് ഇസ്രയേല്‍ സേന അവരുടെ സൈന്യത്തിന് നല്‍കുന്ന നിര്‍ദ്ധേശം. കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നിട്ടും ഗാസയിൽ കനത്ത ബോംബാക്രമണം തുടരുകയാണ്. അതേസമയം യു എന്‍ രക്ഷാസമിതിയോഗം ഇന്ന് ചേരാനും തീരുമാനമായിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു