മുംബൈയിൽ ഏഴു നിലകളുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ൽ നിർമിച്ച കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മുംബൈ പ്രാന്തപ്രദേശമായ ഗോരേഗാവ് വെസ്റ്റിലെ ഏഴ് നിലകളുള്ള താമസ സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. 3 സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചതയാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഗോരേഗാവിലെ എംജി റോഡിൽ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ ആദ്യം പടർന്നത്. ടെറസ് ഉൾപ്പെടെ വിവിധ നിലകളിൽ ആളുകൾ കുടുങ്ങി.
പരുക്കേറ്റ 40 പേരിൽ 36 പേരെ താക്കറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും 15 പേർ കൂപ്പർ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് രോഗികളെ സെവൻ ഹിൽസ് ആശുപത്രിയിലേക്ക് മാറ്റി.
ചേരി പുനരധിവാസ പദ്ധതി പ്രകാരം 2006ൽ നിർമിച്ച കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഫ്റ്റ് പഴയതായിരുന്നു, ലിഫ്റ്റ് ഡക്‌ടിലൂടെ ഗണ്യമായ അളവിൽ പുക പടർന്നതും വിനയായി. എട്ട് ഫയർ എഞ്ചിനുകൾ, അഞ്ച് ജംബോ വാട്ടർ ടാങ്കറുകൾ, മൂന്ന് ഓട്ടോമാറ്റിക് ടേൺ ടേബിളുകൾ, ഒരു ടേബിൾ ഗോവണി, ക്വിക്ക് റെസ്‌പോൺസ് വെഹിക്കിൾ, ആംബുലൻസ് എന്നിവ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല . പുക ഉയർന്നതിനെ തുടർന്ന് ആളുകൾക്ക് കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ടെറസിലേക്ക് ഓടി കയറുകയായിരുന്നു . 7 മരണങ്ങളാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതെന്നും താമസക്കാർ പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു