കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെത്തുടർന്ന് വ്യാപാരി ജീവനൊടുക്കി ചെയ്തു. അയ്മനം കുടയംപടി സ്വദേശി കെ.സി ബിനു ആണ് മരിച്ചത്. കുടിശികയുടെ പേരിൽ കർണാടക ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബിനു ജീവനൊടുക്കിയത്. പ്രതിഷേധ സൂചകമായി ബാങ്കിലേക്ക് ബിനുവിന്റെ മൃതദേഹവുമായി പോകുമെന്ന്
കുടുംബം അറിയിച്ചു. രണ്ടുമാസത്തെ
കുടിശികയുണ്ടായതിനാണ് ബാങ്ക്
മാനേജരടക്കമുള്ളവർ മാനസികമായി
പീഡിപ്പിച്ചതെന്ന് മകൾ ആരോപിക്കുന്നു. രണ്ട് ദിവസം സാവകാശം ചോദിച്ചിട്ടും നൽകിയില്ല. തുടർന്ന് ബാങ്ക് നൽകിയ ഡേറ്റിൽ തന്നെ കുടിശിക അടച്ച് തീർത്തുവെങ്കിലും തുടർന്നും ബാങ്ക് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും
കുടുംബം ആരോപിച്ചു.
വീഡിയോ: Manorama News
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു