കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ ഡി.എം.ഒ നിർദേശം നൽകി.
നിപ വൈറസ് ബാധയ്ക്ക് സമാനമായ പനിയും ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ വിവരം കൈമാറാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.
സമാന ലക്ഷണങ്ങളോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളെ നിരീക്ഷിക്കും.
മാസ്ക് ഉൾപ്പെടെയുള്ല പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കണം. രോഗികളും ആശുപത്രികളിൽ കൂട്ടിനെത്തുന്നവരും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്ന് ഡി.എം.ഒ പറഞ്ഞു. നിലവിൽ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് രോഗബാധിതരുമായി
സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ലവർ ആരുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു