ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപഥത്തില്‍ പേടകം സ്ഥാപിച്ചു.ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയര്‍ന്നത്.
ആദ്യഭ്രമണ പഥത്തില്‍നിന്ന് പടിപടിയായി പഥം ഉയര്‍ത്തി 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്കാണ് ഇനിയുള്ള യാത്ര. ദീര്‍ഘ യാത്രയ്ക്കൊടുവില്‍ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും.
ഭൂമിക്കും സൂര്യനുമിടയില്‍ ഗുരുത്വാകര്‍ഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തില്‍ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ലഭ്യമാക്കും. 15 കോടിയിലധികം കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ പഠിക്കാൻ ഏറ്റവും ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷൻ, സൗരവാതങ്ങള്‍ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങള്‍ വഴി സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ് ആദിത്യയുടെ ലക്ഷ്യം. അഞ്ച് വര്‍ഷമാണ് ദൗത്യ കാലാവധി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു