ദേവികയെ കൊലപ്പെടുത്തിയത് കുടുംബ ജീവിതത്തിന് തടസമായതിനാൽ, ലോഡ്ജിലേക്ക് സതീഷ് ബലമായി കൂട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസർകോ‌‌‌ട് : കാഞ്ഞങ്ങാട് ലോഡ്‌ജിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ ദേവിക (34)​ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജിൽ എത്തിച്ച് യുവതിയെ കാമുകൻ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും ഒൻപതു വർഷമായി പ്രണയത്തിലായിരുന്നു. 

ബ്യൂട്ടിഷ്യൻമാരുടെ യോഗത്തിനെത്തിയ ദേവികയെ ബലം പ്രയോഗിച്ച് സതീഷ് കൊണ്ടുപോകുന്ന സി.സി.ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വിവാഹിതനാകും മുൻപേ തന്നെ സതീഷ് ദേവികയുമായി അടുപ്പമുണ്ടായിരുന്നു. ഇത് നിലവിലിരിക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താൻ ആസൂത്രണം നടത്തിയതെന്നാണ് സതീഷിന്റെ മൊഴി. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ലോഡ്ജിൽ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹൊസ്ദുർഗ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ദേവികയുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലെ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha