മലങ്കര വര്‍ഗീസ് വധം; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : ഏറെ വിവാദമായ മലങ്കര വര്‍ഗീസ് വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേ വിട്ടു. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് 17 പ്രതികളെയും വെറുതേ വിട്ടത്. സംഭവം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ് വിധി.

2002 ഡിസംബര്‍ അഞ്ചാം തിയതിയാണ് പെരുമ്പാവൂരില്‍ വെച്ച് ഓര്‍ത്തഡോക്‌സ് സഭ മാനേജ്മെന്റ് കമ്മിറ്റി അംഗമായ മലങ്കര വര്‍ഗീസ് കൊല്ലപ്പെട്ടത്. തടി വ്യവസായി കൂടിയായ വര്‍ഗീസിനെ റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസും ക്രൈംബ്രാഞ്ചും തുടര്‍ന്ന് സി.ബി.ഐയും കേസന്വേഷണം ഏറ്റെടുത്തു. ബിസിനസ് വൈരാഗ്യമാണ് കൊലയ്‌ക്കു പിന്നിലെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് സഭാ തര്‍ക്കമായിരുന്നു കാരണം എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

2007ല്‍ വര്‍ഗീസിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി. 2012ല്‍ 19 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കരയായിരുന്നു ഒന്നാം പ്രതി. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷമാണ് കൊലയ്‌ക്ക് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

2021 നവംബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ പ്രതികളെയും ഇപ്പോള്‍ വെറുതെ വിട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha