വെളളം ഫലപ്രദമായി ഒഴിവാക്കിയ ശേഷം കുപ്പികൾ ഹരിത കർമ്മ സേനക്ക് കൈമാറും. ശ്രീനാരായണക്കും 10,000 പിഴ ചുമത്തി. റംസാൻ കാലം മുൻനിർത്തി പള്ളികളിലേക്കായാണ് ഇത്തരം കുടിവെള്ള കുപ്പികൾ എത്തിച്ചതെന്ന് വ്യാപാരികൾ പറഞ്ഞെങ്കിലും, മുഴുവൻ പള്ളികമ്മിറ്റി ഭാരവാഹികളെയും വിളിച്ചു ചേർത്ത യോഗത്തിൽ ചെറിയ വെള്ളക്കുപ്പികളൊ, പ്ലാസ്റ്റിക് സാധനങ്ങളൊ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആഘോഷവേളകളിലും ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ വിലക്കിയിട്ടുണ്ട്. കടയുടമകൾ കുറ്റം ആവർത്തിച്ചാൽ രണ്ടാം ഘട്ടം 25,000, മൂന്നാം ഘട്ടം 50,000 നാലാം ഘട്ടം ലൈസൻസ് റദ്ദാക്കൽ എന്നീ ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക. റെയിഡിന് കണ്ണൂർ എൻഫോഴ്സ്മെൻറ് ടീം ലീഡർ റജി പി. മാത്യു, കെ ആർ അജയകുമാർ, ഷംസീർ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു, ജെ.എച്ച്.ഐ പി.എം രതീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്രീധരൻ, ജഗദീഷ്, പ്രേംജിത്ത് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു