വിഷുദിനത്തിൽ നാലുപേർക്ക് പുതുജീവനേകി സുബിൻ യാത്രയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച 38-കാരൻ സുബിൻ ഫ്രാൻ‌സിസിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി. കഴിഞ്ഞ വ്യാഴാഴ്ച അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബിന്റെ മസ്തിഷ്കമരണം വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്ഥിരീകരിച്ചു. ഇതോടെ സുബിന്റെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു.

കരൾ ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലുള്ള 23 വയസ്സുകാരനിൽ വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 22 വയസ്സുകാരനായ വടകര സ്വദേശിക്ക് നൽകി. ഹൃദയം ലിസി ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയിലും മാറ്റിവെച്ചു.

വിഷുദിനത്തിൽ പുലർച്ചെ മൂന്നോടെയാണ് അവയവങ്ങൾ മാറ്റിവെയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചത്. മൃതസഞ്ജീവനി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡോ. നോബിൾ ഗ്രേസിയസിന്റെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ.

പുത്തൻവേലിക്കര തുരുത്തിപ്പുറം ഓളാട്ടുപുറത്ത് ഫ്രാൻസിസ് - മേഴ്സി ദമ്പതിമാരുടെ മകനാണ് സുബിൻ. മാള അന്നല്ലൂരിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെ അഷ്ടമിച്ചിറയ്ക്കു സമീപംവെച്ച് ബസുമായി സുബിന്റെ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: തോമസ്, അബിൻ ഫ്രാൻസിസ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha