പടിയൂർ: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ യുവാവിനെ അറസ്റ്റ് ചെയ്തു. ബറേലി സ്വദേശി നദീം ഖാനെ (25) ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബറേലിയിൽ വെച്ചാണ് അറസ്റ്റുചെയ്തത്.
ദുബൈയിൽ ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നദീം ഖാൻ വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതോടെ യുവതി നാട്ടിലേക്ക് മടങ്ങിയെത്തുകയും ഒരുമാസം മുമ്പ് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മാസം തികയാതെയാണ് പ്രസവം നടന്നത്. തുടർന്ന് കഴിഞ്ഞ 5ന് രാത്രി ജില്ല ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരണമടയുകയും ചെയ്തു.
ഇതിനിടെ നദീം ഖാനെതിരെ യുവതി ഇരിക്കൂർ പൊലീസിൽ പരാതി നൽകി. ദുബൈയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ നദീം ഖാനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാൾ വീണ്ടും ദുബൈയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബറേലി ഇസത്തിൽ വെച്ച് ഇയാളെ അറസ്റ്റുചെയ്തത്.
കണ്ണൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയ ശേഷം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ സത്യനാഥൻ, ജയശീലൻ, സീനിയർ സി.പി.ഒ രഞ്ജിത്ത് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു